ഫുട്ബോൾ ലോകകപ്പ്

ലോകകപ്പ് കാണണോ; ഈ ട്രെയിനില്‍ കയറിയാല്‍ മതി; യാത്ര സൗജന്യമാണ്

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: ലോകകപ്പ്  കാണാന്‍ എത്തുന്നവര്‍ക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ റഷ്യന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തിയിട്ടുണ്ട്. അതിന് തെളിവാണ് അവിടുത്തെ ട്രെയിന്‍ സര്‍വീസ്. ലോകകപ്പ് പ്രമാണിച്ച് 734 അധിക ട്രെയിനുകളാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഓരോ ട്രെയിനിലും 15 വീതം കോച്ചുകള്‍. ലോകകപ്പ് പോരാട്ടങ്ങള്‍ നേരില്‍ കാണാനായി എത്തുന്ന അഞ്ച് ലക്ഷത്തിനടുത്തുവരുന്ന കാണികള്‍ക്ക്  മത്സരങ്ങള്‍ നടക്കുന്ന പന്ത്രണ്ട് വേദികളിലേക്ക് എത്താന്‍ ഈ ട്രെയിനുകള്‍ ഉപയോഗപ്പെടുത്താം അതും സൗജന്യമായി.

ട്രെയിനില്‍ ഭക്ഷണവും വെള്ളവും കിട്ടുമെങ്കിലും അത് സൗജന്യമല്ല. നിലവിലുള്ള വിലയേക്കാള്‍ അധികം നല്‍കുകയും വേണം. ട്രെയിനിന്റെ അകം വൃത്തിയും വെടിപ്പുമുള്ളതായി നിലനിര്‍ത്താന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഈ തീവണ്ടി സര്‍വീസിന്റെ ഏറ്റവും വലിയ സവിശേഷത അത് പുലര്‍ത്തുന്ന സമയനിഷ്ഠയാണ്. കിറുകൃത്യമായി മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍ കാണികള്‍ക്കും മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കും എത്താന്‍ ഈ സൗകര്യം ഉപകാരപ്പെടുന്നു. ട്രെയിനിലെ എല്ലാ കേബിനിലും ലോകകപ്പിന്റെ ബുക്ക്‌ലെറ്റും ലഭിക്കും. മോസ്‌ക്കോ, സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ലഡോസ്‌കി തുടങ്ങിയ നഗരങ്ങളില്‍  നിന്നെല്ലാം സര്‍വീസുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT