ഒലിവര്‍ ജിറൂദ് ബൂട്ടഴിക്കുന്നു എക്‌സ്
Sports

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം; ഒലിവര്‍ ജിറൂദ് ബൂട്ടഴിക്കുന്നു

37കാരനായ ജിറൂദ് ഫ്രാന്‍സിനായി 131 മത്സരങ്ങളില്‍ നിന്നായി 57 ഗോളുകള്‍ നേടിയിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

പാരീസ്: ഫ്രാന്‍സിന്റെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനായ ഒലിവര്‍ ജിറൂദ് ബൂട്ടഴിക്കുന്നു. അടുത്തമാസം നടക്കുന്ന യൂറോകപ്പിന് പിന്നാലെ താരം അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്ന് വിരമിക്കും. 37കാരനായ ജിറൂദ് ഫ്രാന്‍സിനായി 131 മത്സരങ്ങളില്‍ നിന്നായി 57 ഗോളുകള്‍ നേടിയിട്ടുണ്ട്.

2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ അംഗമായിരുന്നു ജിറൂദ്. 2022ല്‍ ഫ്രാന്‍സ് ഫൈനലില്‍ അര്‍ജന്റീനയോട് പരാജയപ്പെട്ടു. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചാലും ക്ലബ് ഫുട്‌ബോളില്‍ തുടരും. എസി മിലാന്റെ താരമായ ജിറൂദ് ക്ലബുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. അമേരിക്കന്‍ ക്ലബായ എല്‍എ ഗാലക്‌സിക്കായി താരം ബൂട്ടണിയും.

യുവാക്കള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ജിറൂദ് പറഞ്ഞു. തന്റെ ശരീരം കളി അവസാനിപ്പിക്കാന്‍ എന്ന് തന്നോട് ആവശ്യപ്പെടുമോ അന്ന് കളി അവസാനിപ്പിക്കുമെന്ന് താന്‍ പറഞ്ഞിരുന്നു. തനിക്ക് രണ്ട് വര്‍ഷം കൂടി കളിക്കാന്‍ കഴിയുമെന്ന് കരുതുന്നു. എന്നാല്‍ രാജ്യത്തിനായി ഇത് തന്റെ അവസാന ടൂര്‍ണമെന്റ് ആയിരിക്കും ജിറൂദ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്രാന്‍സിനായി ഏറ്റവും കൂടതല്‍ ഗോള്‍ നേടിയ താരമാണ് ജിറൂദ്. 131 മത്സരങ്ങളില്‍ നിന്ന് 57-ഗോളുകളാണ് താരം നേടിയത്. തിയറി ഹെന്റിയാണ് രണ്ടാം സ്ഥാനത്ത്. ഹെന്റി ഫ്രാന്‍സിനായി 51 ഗോളുകള്‍ നേടിയിട്ടുണ്ട്. പട്ടികയില്‍ മൂന്നാമത് 42 ഗോളുകള്‍ നേടിയ ആന്റോയിന്‍ ഗ്രീസ്മാനാണ്. മിഷേല്‍ പ്ലാറ്റിനി (41 ഗോള്‍), കരീം ബെന്‍സേമ (37 ഗോള്‍) എന്നിവരാണ് നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.

ക്ലബ് കരിയറില്‍ 716 മത്സരങ്ങളില്‍ നിന്നായി 285 ഗോളുകള്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പടെ നിരവധി കീരിടനേട്ടങ്ങളുടെ ഭാഗവുമായിട്ടുണ്ട്. അടുത്ത മാസമാണ് ജര്‍മനിയില്‍ യൂറോ കപ്പിന് തുടക്കമാകുക. രണ്ട് തവണ ജേതാക്കളായ ഫ്രാന്‍സിന്റെ ഗ്രൂപ്പില്‍ ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, പോളണ്ട് എന്നീ ടീമുകളാണ് ഉള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT