ഗൗതം ഗംഭീര്‍/ ഫയല്‍ 
Sports

ഐപിഎല്ലില്‍ ഇനി 'കൊൽക്കത്തയുടെ മെന്റർ';  ലഖ്‌നൗ വിട്ട് ഗംഭീര്‍ പഴയ തട്ടകത്തിലേക്ക്

ഗംഭീറിന്റെ കാലയളവില്‍ കൊല്‍ക്കത്ത അഞ്ച് തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്(എല്‍എസ്ജി) വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍(കെകെആര്‍) എത്തി ഗൗതം ഗംഭീര്‍. നൈറ്റ് റൈഡേഴ്‌സ് മെന്ററായി ഗംഭീറിനെ  സിഇഒ വെങ്കി മൈസൂര്‍ പ്രഖ്യാപിച്ചു.  

2011 മുതല്‍ 2017 വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്നു ഗംഭീര്‍. 2012 ലും 2014 ലും കൊല്‍ക്കത്ത ഐപിഎല്‍ ചാംപ്യന്‍മാര്‍ ആയപ്പോള്‍ ഗംഭീര്‍ ആയിരുന്നു നായകന്‍. ഗംഭീറിന്റെ കാലയളവില്‍ കൊല്‍ക്കത്ത അഞ്ച് തവണ പ്ലേ ഓഫ് കളിച്ചിട്ടുണ്ട്.

നൈറ്റ് റൈഡേഴ്‌സിന്റെ സഹ ഉടമയായ ഷാരൂഖ് ഖാന്‍ തീരുമാനത്തില്‍ പൂര്‍ണ സമ്മതം അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗംഭീറിന്റെ  ഫ്രാഞ്ചൈസിയിലേക്കുള്ള വരവ് 'അവരുടെ ക്യാപ്റ്റന്റെ തിരിച്ചുവരവ്' എന്നാണ്. കെകെആര്‍ വിശേഷിപ്പിച്ചത്.  

ഐപിഎല്‍ 2022 എഡിഷനില്‍ എല്‍എസ്ജിയില്‍ എത്തിയ ഗംഭീര്‍ രണ്ട് വര്‍ഷത്തോളം എല്‍എസ്ജിയുടെ മെന്ററായിരുന്നു. 2023 സീസണില്‍ എല്‍എസ്ജി പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. പക്ഷേ തുടര്‍ച്ചയായി രണ്ടാം തവണയും ടീമിന് ഫൈനലിലേക്ക് യോഗ്യത നേടാനാകാത്തത് തിരിച്ചടിയായി. 

വികാരനിര്‍ഭരമായ പോസ്റ്റിലൂടെ ഗംഭീര്‍ സൂപ്പര്‍ ജയന്റ്‌സിനോട്  യാത്ര പറഞ്ഞു. 'ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനൊപ്പമുള്ള എന്റെ യാത്രയുടെ അവസാനം കുറിക്കുമ്പോള്‍  ഈ യാത്ര അവിസ്മരണീയമാക്കിയ എല്ലാ കളിക്കാര്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ഓരോ വ്യക്തിക്കുമുള്ള നന്ദി സ്‌നേഹത്തോടെ അറിയിക്കുന്നതായും ഗംഗീര്‍ എക്‌സില്‍ കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT