ഫോട്ടോ: ട്വിറ്റർ 
Sports

ചെന്നൈ സൂപ്പര്‍ കിങ്‌സിന് സന്തോഷ വാര്‍ത്ത; തുടരെ രണ്ടാം ശതകവുമായി 18കാരന്‍ നിഷാന്ത് സിന്ധു

രഞ്ജി ട്രോഫിയില്‍ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഹരിയാനക്കായി 142 റണ്‍സുമായി നിഷാന്ത് പുറത്താവാതെ നില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരുടെ പ്രതീക്ഷയേറ്റി നിഷാന്ത് സിന്ധു. രഞ്ജി ട്രോഫിയിലെ തന്റെ തുടരെയുള്ള രണ്ടാമത്തെ സെഞ്ചുറിയിലേക്കാണ് നിഷാന്ത് എത്തിയത്. ഒഡീഷയ്ക്ക് എതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് നിഷാന്ത് ഹരിയാനയ്ക്ക് വേണ്ടി ആദ്യ ദിനം സെഞ്ചുറിയിലേക്ക് എത്തിയത്. 

ഐപിഎല്‍ താര ലേലത്തില്‍ 60 ലക്ഷം രൂപയ്ക്കാണ് നിഷാന്തിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും താര ലേലത്തില്‍ നിഷാന്തിന് വേണ്ടി ഇറങ്ങിയിരുന്നു. 2022ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ സംഘത്തിലെ അംഗമാണ് നിഷാന്ത്. അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് എതിരെ മാച്ച് വിന്നിങ് അര്‍ധ ശതകത്തോടെയും നിഷാന്ത് ശ്രദ്ധ പിടിച്ചിരുന്നു. 

91-4 എന്ന നിലയില്‍ ഹരിയാന തകര്‍ന്നപ്പോഴാണ് നിഷാന്ത് രക്ഷകനായത്

രഞ്ജി ട്രോഫിയില്‍ ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഹരിയാനക്കായി 142 റണ്‍സുമായി നിഷാന്ത് പുറത്താവാതെ നില്‍ക്കുന്നു. 21 ഫോറും രണ്ട് സിക്‌സുമാണ് നിഷാന്തില്‍ നിന്ന് വന്നത്. 91-4 എന്ന നിലയില്‍ ഹരിയാന തകര്‍ന്നപ്പോഴാണ് നിഷാന്ത് രക്ഷകനായത്. 

വിക്കറ്റ് വീഴ്ത്താന്‍ പ്രാപ്തനായ ബൗളറുമാണ് നിഷാന്ത്. അണ്ടര്‍ 19 ലോകകപ്പില്‍ ആറ് വിക്കറ്റാണ് നിഷാന്ത് വീഴ്ത്തിയത്. ചെന്നൈയില്‍ ധോനിക്ക് കീഴില്‍ എത്തുന്നത് യുവതാരത്തിന് ഗുണം ചെയ്യും എന്നുറപ്പാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

SCROLL FOR NEXT