ഫോട്ടോ: ട്വിറ്റർ 
Sports

മിതാലിക്കും, യാസ്തികയ്ക്കും ഹര്‍മനും അര്‍ധ ശതകം; ഓസ്‌ട്രേലിയക്ക് 278 റണ്‍സ് വിജയ ലക്ഷ്യം

മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ടതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ടൗരംഗ: വിജയ വഴിയിലേക്ക് തിരിച്ചെത്തേണ്ടത് അനിവാര്യമായ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍പില്‍ 278 റണ്‍സ് വിജയ ലക്ഷ്യം വെച്ച് ഇന്ത്യ. ഓപ്പണര്‍മാരെ തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മധ്യനിരയിലെ മൂന്ന് താരങ്ങള്‍ അര്‍ധ ശതകം പിന്നിട്ടതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് കണ്ടെത്തി. 

ഇന്ത്യക്ക് വേണ്ടി യാസ്തിക ഭാട്ടിയ 83 പന്തില്‍ നിന്ന് ആറ് ബൗണ്ടറികളോടെ 59 റണ്‍സ് നേടി. മിതാലി രാജ് നാല് ഫോറും ഒരു സിക്‌സും സഹിതം 96 പന്തില്‍ നിന്ന് 68 റണ്‍സ് എടുത്തു. ഹര്‍മന്‍പ്രീത് കൗര്‍ 47 പന്തില്‍ നിന്ന് ആറ് ബൗണ്ടറിയോടെ 57 റണ്‍സുമായി പുറത്താവാതെ നിന്നു. 

സ്‌കോറിങ് വേഗം കൂട്ടി ഹര്‍മനും പൂജയും

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 28 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍മാര്‍ രണ്ട് പേരേയും നഷ്ടമായി. മന്ദാന 10 റണ്‍സും ഷഫലി 12 റണ്‍സും എടുത്താണ് മടങ്ങിയത്. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച യാസ്തിക-മിതാലി സഖ്യം ഇന്ത്യയെ കരകയറ്റി. 130 റണ്‍സ് ആണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

എന്നാല്‍ യാസ്തിക പുറത്തായതിന് പിന്നാലെ മിതാലി രാജും മടങ്ങി. ഇതോടെ ഹര്‍മന്‍ ക്രീസില്‍ നിലയുറപ്പിച്ചു. ഏഴാം വിക്കറ്റില്‍ പൂജാ വസ്ത്രാക്കറിനൊപ്പം നിന്ന് 64 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ ഹര്‍മന് കഴിഞ്ഞു. സ്‌കോറിങ്ങിന്റെ വേഗം കൂട്ടിയത് ഇവരുടെ കൂട്ടുരെട്ടാണ്. 47 പന്തില്‍ നിന്നാണ് 64 റണ്‍സ് കണ്ടെത്തിയത്. പൂജ 28 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

SCROLL FOR NEXT