ഫോട്ടോ: ട്വിറ്റർ 
Sports

'അവന് ഇഷ്ടമുള്ള വസ്ത്രം അവന്‍ ധരിക്കും'; മകന് നേരെയുള്ള ട്രോളുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറുപടി

മകന്റെ വസ്ത്രധാരണത്തെ ചൂണ്ടി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: മകന്റെ വസ്ത്രധാരണത്തെ ചൂണ്ടി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അവന് ഇഷ്ടമുള്ളത് അവന്‍ ധരിക്കും, അല്ലാതെ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതല്ല എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോ നല്‍കിയ മറുപടി. 

റൊണാള്‍ഡോയുടെ അമ്മയാണ് ക്രിസ്റ്റിയാനോ ജൂനിയറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്. ഇതില്‍ നൈക്ക്, അഡിഡാസ് എന്നീ രണ്ട് ബ്രാന്‍ഡ് ക്രിസ്റ്റ്യാനോ ജൂനിയര്‍ അണിഞ്ഞിരിക്കുന്നത് കാണാം. നൈക്കുമായാണ് ക്രിസ്റ്റിയാനോയ്ക്ക് കരാറുള്ളത്. 

ഇവിടെ അഡിഡാസിന്റെ സോക്‌സ് ക്രിസ്റ്റിയാനോ ജൂനിയര്‍ അണിഞ്ഞത് ചൂണ്ടിയാണ് ആരാധകരുടെ മോശം കമന്റുകള്‍ എത്തിയത്. 2016 മുതല്‍ നൈക്കുമായി ക്രിസ്റ്റിയാനോയ്ക്ക് കരാറുണ്ട്. ഒരു ബില്യണ്‍ യുഎസ് ഡോളറിന്റെ കരാറാണ് ക്രിസ്റ്റിയാനോയും നൈക്കും തമ്മിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാഷണല്‍ ഡ്യൂട്ടി കഴിഞ്ഞ് പ്രീമിയര്‍ ലീഗിലേക്ക് മടങ്ങി എത്തിയ ക്രിസ്റ്റ്യാനോ ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് വേണ്ടി പ്രീമിയര്‍ ലീഗില്‍ ഇറങ്ങും. എവര്‍ട്ടനാണ് യുനൈറ്റഡിന്റെ എതിരാളികള്‍. പ്രീമിയര്‍ ലീഗില്‍ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന യുനൈറ്റഡിന് പോയിന്റ് ടേബിളില്‍ ആദ്യ നാലില്‍ ഇടം നേടണം എങ്കില്‍ ജയം അനിവാര്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT