കെയ്ന്‍ വില്യംസണ്‍/ഫോട്ടോ: ഐപിഎല്‍ ട്വിറ്റര്‍ 
Sports

ഹൈദരാബാദിന് ഇനിയും പ്ലേഓഫ് കടക്കാം, നെറ്റ് റണ്‍റേറ്റ് നോക്കാതെ തന്നെ, സാധ്യത ഇങ്ങനെ

പ്ലേഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്‌: 10 മത്സരത്തില്‍ നിന്ന് രണ്ട് ജയവും എട്ട് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്താണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. എന്നാല്‍ പ്ലേഓഫ് സാധ്യതകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്‍പില്‍ പൂര്‍ണമായും അടഞ്ഞിട്ടില്ല. നെറ്റ് റണ്‍റേറ്റിന്റെ സഹായം ഇല്ലാതേയും ഹൈദരാബാദിന് ഇനി പ്ലേഓഫ് കടക്കാനാവും...

ഇനി നാല് മത്സരങ്ങള്‍ കൂടിയാണ് ഹൈദരാബാദിനുള്ളത്. അതില്‍ നാലിലും ഹൈദരാബാദ് ജയിക്കണം. ഒപ്പം മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ് എന്നിവരും ഓരോ മത്സരം വീതം ജയിക്കണം. അങ്ങനെ വന്നാല്‍ ഹൈദരാബാദിന് പ്ലേഓഫ് കടക്കാം എന്നാണ് സ്റ്റാറ്റ്‌സ്മാന്‍ ദീപു നാരായണന്‍ ട്വിറ്ററില്‍ കുറിച്ചത്. 

നിലവില്‍ എട്ട് ടീമും 10 മത്സരം വീതം കളിച്ച് കഴിഞ്ഞു. ചെന്നൈയാണ് ഒന്നാം സ്ഥാനത്ത്. ഡല്‍ഹി രണ്ടാമതും. ഇരുവര്‍ക്കും 16 പോയിന്റ് വീതമാണ് ഉള്ളത്. 12 പോയിന്റുമായി ബാംഗ്ലൂര്‍ ആണ് മൂന്നാമത്. എട്ട് പോയിന്റുമായി നാല് ടീമുകളാണ് ഉള്ളത്. നാലാമത് കൊല്‍ക്കത്തയും അഞ്ചാമത് പഞ്ചാബും ആറാമത് രാജസ്ഥാനും ഏഴാമത് മുംബൈയും. 

ഇനി വരുന്ന തങ്ങളുടെ നാല് കളിയും ജയിച്ചാല്‍ ഹൈദരാബാദിന്റെ പോയിന്റ് 12ലേക്ക് എത്തും. കൊല്‍ക്കത്ത, പഞ്താബ്, രാജസ്ഥാന്‍, മുംബൈ ടീമുകള്‍ ഒരു മത്സരം മാത്രമാണ് ഇനി ജയിക്കുന്നത് എങ്കില്‍ അവരുടെ പോയിന്റ് 10 ആയിരിക്കും. എന്നാല്‍ ഈ വമ്പന്മാരെല്ലാം ഇനി ഒരു ജയത്തില്‍ മാത്രം ഒതുങ്ങാനുള്ള സാധ്യത കുറവാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കലക്ടര്‍മാരുടെ സ്ഥലംമാറ്റത്തില്‍ മന്ത്രിമാര്‍ക്ക് അതൃപ്തി, അരുണ്‍ കെ വിജയന്റെ നിയമനം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് ആശങ്ക

അച്ഛന്റെ അടിയേറ്റ് മകന്‍ മരിച്ചു; ആക്രമണം മദ്യലഹരിയില്‍

മുഖ്യമന്ത്രിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു; കെഎസ്ആർടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

കലാമണ്ഡലം കഥകളി അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ

'മാമി എവിടെ?'; പൊലീസിന്റെ വീഴ്ചകളിലും രാഷ്ട്രീയ ആരോപണങ്ങളിലും കുടുങ്ങിയ തിരോധാനം

SCROLL FOR NEXT