ആദ്യ വിക്കറ്റ് നേടിയ ദീപ്തി ശർമയുടെ സന്തോഷം/ ചിത്രം; ഐസിസി ട്വിറ്റർ 
Sports

ടി20 ലോകകപ്പ്; പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യൻ പെൺപട തുടങ്ങി

50 റൺസ് കടക്കുന്നതിനു മുൻപ് മൂന്നു വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്

സമകാലിക മലയാളം ഡെസ്ക്

കോപ്ടൗൺ; ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ പെൺപട. 50 റൺസ് കടക്കുന്നതിനു മുൻപ് മൂന്നു വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ തുടക്കത്തില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ ചൂടറിയുകയായിരുന്നു. 10 ഓവർ പൂർത്തിയാകുമ്പോൾ 58/ 3 എന്ന നിലയിലാണ് പാകിസ്ഥാൻ.

രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മുനീബ അലി(14 ബോളില്‍ നിന്ന് 12 റണ്‍സ്) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റിച്ച ഘോഷ് സ്റ്റംപ് ചെയ്തു. തൊട്ടു പിന്നാലെ നിദ ധറും പുറത്തായി. പൂജ വസ്ത്രകാറിന്റെ ബോളില്‍ റിച്ച ഗോഷാണ് നിദയെ കൈപ്പിടിയില്‍ ഒതുക്കിയത്.

കൈവിരലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ഥാനയില്ലാതെയാണ് ടീം ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പാകിസ്ഥാനെതിരെ സ്‌മൃതിക്ക് പകരം യഷ്‌ടിക ഭാട്യ ഓപ്പണറാവും. ആറ് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ഇന്ത്യക്കായിരുന്നു വിജയം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇത് ഇവിടത്തെ വിഷയം, പാര്‍ട്ടിയോട് നിലപാട് ചോദിച്ചിട്ടില്ല, സര്‍ക്കാര്‍ കൈകാര്യം ചെയ്യട്ടെ'; ശബരിമല യുവതീപ്രവേശനത്തില്‍ എംഎ ബേബി

'ഇതെന്ത് വികൃതരൂപം, സംയുക്തയെ കളിയാക്കിയതാണോ?'; ആരാധകന്റെ വരയെ പരിഹസിച്ചവര്‍ക്ക് മറുപടി നല്‍കി നടി

'രേഖാചിത്രം പോലെയൊരു സിനിമ ബോളിവുഡിൽ ചെയ്യാൻ പറ്റില്ല'; കാരണം പറഞ്ഞ് അനുരാ​ഗ് കശ്യപ്

'ഇന്ത്യയില്‍ മുസ്ലിങ്ങള്‍ സുരക്ഷിതര്‍, അരക്ഷിതാവസ്ഥയില്ല'; മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സന്തോഷമെന്ന് കാന്തപുരം

'ആലിനെ ആഘോഷിക്കുന്ന മലയാളികളെ ഓര്‍ത്ത് ലജ്ജയുണ്ട്, മറ്റ് രാജ്യങ്ങളില്‍ ആണെങ്കില്‍ ആ മാതാപിതാക്കള്‍ ഇപ്പോള്‍ ജയിലിലായേനെ'

SCROLL FOR NEXT