ഫോട്ടോ: ട്വിറ്റർ 
Sports

വമ്പന്‍ ജയം തേടി ഇന്ത്യ ഇന്ന് ഇറങ്ങുന്നു, സ്പിന്‍ കെണിയില്‍ വീഴ്ത്താന്‍ അഫ്ഗാനിസ്ഥാന്‍

മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ അഫ്ഗാനിസ്ഥാന്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പിലെ ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാന് എതിരെ. മൂന്ന് കളിയില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി രണ്ടാം സ്ഥാനത്താണ് നിലവില്‍ അഫ്ഗാനിസ്ഥാന്‍.  ആദ്യ രണ്ട് കളിയില്‍ രണ്ടിലും തോറ്റ് ഇന്ത്യ അഞ്ചാമതും. 

സെമി പ്രതീക്ഷകള്‍ ഇന്ത്യയുടെ മുന്‍പില്‍ നിന്ന് അകന്ന് കഴിഞ്ഞു. ഇനി ജയം പിടിക്കണം എങ്കില്‍ മറ്റ് ടീമുകളുടെ മത്സര ഫലം കൂടി ഇന്ത്യക്ക് അനുകൂലമാവണം. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകളെയാണ് ഇന്ത്യ ഇനി നേരിടുന്നത്. ഇവര്‍ക്കെതിരെ കൂറ്റന്‍ ജയം പിടിച്ച് നെറ്റ് റണ്‍റേറ്റും ഇന്ത്യക്ക് ഉയര്‍ത്തണം. 

ടീം സെറ്റാവാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അഫ്ഗാനിസ്ഥാന് എതിരെ അശ്വിനെ ഇറക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ആദ്യ രണ്ട് കളിയിലും അശ്വിനെ മാറ്റി നിര്‍ത്തി. പകരം എത്തിയ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു ഘട്ടത്തിലും മികവ് കാണിക്കാനായില്ല. 

ആദ്യ രണ്ട് കളിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോയ ഹര്‍ദിക് പാണ്ഡ്യയെ അഫ്ഗാനിസ്ഥാന് എതിരായ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. പരിക്കില്‍ നിന്ന് സൂര്യകുമാര്‍ യാദവ് മുക്തനായി എത്തിയാല്‍ ഇഷാന്‍ കിഷനും സൂര്യകുമാറും മധ്യനിരയില്‍ ഇടംപിടിക്കാനാണ് സാധ്യത. 

സ്‌കോട്ട്‌ലാന്‍ഡിനും നമീബിയക്കും എതിരെയാണ് അഫ്ഗാന്‍ ജയം പിടിച്ചത്. പാകിസ്ഥാനോട് തോറ്റെങ്കിലും അവരെ ഒരു ഘട്ടത്തില്‍ സമ്മര്‍ദത്തിലാക്കാന്‍ അഫ്ഗാന് കഴിഞ്ഞിരുന്നു. ആസിഫ് അലിയുടെ ഒരോവറിലെ നാല് സിക്‌സ് വന്നതാണ് അവിടെ അഫ്ഗാന്റെ കൈകളില്‍ നിന്ന് കാര്യങ്ങള്‍ അകറ്റിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം