ഫോട്ടോ: എഎഫ്പി 
Sports

ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടം. ഇന്ത്യക്ക് നേരിയ ഭീഷണിയായി നിന്ന ശ്രീലങ്ക ഒന്നാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ ഫൈനല്‍ ഉറപ്പിച്ചത്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍.

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ നേരത്തെ കലാശപ്പോരിന് സ്ഥാനം ഉറപ്പാക്കിയിരുന്നു. രണ്ടാം സ്ഥാനത്ത് ഇന്ത്യയായിരുന്നു. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം പോരില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. 

അതോടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്ക ന്യൂസിലന്‍ഡിനെതിരായ രണ്ട് ടെസ്റ്റുകളും വിജയിച്ചാല്‍ ഇന്ത്യയുടെ സാധ്യതകള്‍ക്ക് ഭീഷണിയാകുമെന്ന നില വന്നു. എന്നാല്‍ ആദ്യ ടെസ്റ്റില്‍ അവര്‍ പരാജയപ്പെട്ടതോടെ ഇന്ത്യ ബര്‍ത്തുറപ്പിച്ചു. 

തോല്‍വിയോടെ ശ്രീലങ്കയുടെ പോയിന്റ് 52.78 എന്ന നിലയിലായി. ഇന്ത്യക്ക് നിലവില്‍ 56.94 പോയിന്റുണ്ട്. അഹമ്മദാബാദില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് പോരാട്ടം സമനിലയില്‍ അവസാനിക്കാനാണ് സാധ്യതയുള്ളത്. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ പോയിന്റ് 58.80 എന്ന നിലയിലായിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

കെയ്ന്‍ വില്ല്യംസന്റെ ഉജ്ജ്വല സെഞ്ച്വറി; ത്രില്ലര്‍ പോരില്‍  ശ്രീലങ്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT