അണ്ടര്‍ 19 ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

വെറും 81ൽ വീണു, തകർന്നടിഞ്ഞ് കിവികൾ; ഇന്ത്യക്ക് തകർപ്പൻ ജയം

214 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്

രഞ്ജിത്ത് കാർത്തിക
ന്യൂസിലന്‍ഡിനു മുന്നില്‍ 296 റണ്‍സാണു ഇന്ത്യ ലക്ഷ്യം വച്ചത്

ബ്ലൂംഫോണ്ടെയ്ന്‍: അണ്ടര്‍ 19 ലോകകപ്പ് സൂപ്പര്‍ സിക്സ് പോരാട്ടത്തിലെ ആദ്യ പോരില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ. ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയമാണ് കൗമാര സംഘം സ്വന്തമാക്കിയത്. 214 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്നാം പോരാട്ടത്തിലാണ് ഇന്ത്യ 200നു മുകളില്‍ റണ്‍സ് വിജയം സ്വന്തമാക്കുന്നത്.

ന്യൂസിലന്‍ഡിനു മുന്നില്‍ 296 റണ്‍സാണു ഇന്ത്യ ലക്ഷ്യം വച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സെടുത്തു. വെറും 81 റണ്‍സില്‍ കിവികള്‍ ചിറകറ്റു വീണു.

നാല് വിക്കറ്റുകള്‍ വീഴ്ത്തി സൗമി പാണ്ഡെയും 3.1 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത മുഷീര്‍ ഖാന്റേയും മികവിലാണ് ഇന്ത്യ വിജയം പിടിച്ചത്. മുഷീര്‍ സെഞ്ച്വറിയുമായും നേരത്തെ തിളങ്ങി. രാജ് ലിംബാനി തുടക്കത്തില്‍ തന്നെ ന്യൂസിലന്‍ഡിന്റെ പതനം ഉറപ്പിച്ചു.

ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ടോം ജോണ്‍സിനെ രാജ് ക്ലീന്‍ ബൗള്‍ഡാക്കി. അഞ്ചാം പന്തില്‍ വണ്‍ ഡൗണ്‍ ഇറങ്ങിയ സ്‌നേഹിത് റെഡ്ഡി എന്നിവരെ റണ്ണെടുക്കാന്‍ അനുവദിക്കാതെ താരം മടക്കി. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ ഓവര്‍ കഴിഞ്ഞപ്പോള്‍ ന്യൂസിലന്‍ഡ് പൂജ്യം റണ്‍സിനു രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലായി.

19 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഓസ്‌ക്കാര്‍ ജാക്‌സനാണ് ടോപ് സ്‌കോറര്‍. സാക് കമ്മിങ് (16), അലക്‌സ് തോംപ്‌സന്‍ (12), ജെംയിസ് നെല്‍സന്‍ (10) എന്നിവരാണ് രണ്ടക്കം കടന്നവര്‍. 28.1 ഓവറില്‍ ന്യൂസിലന്‍ഡിന്റെ ബാറ്റിങ് അവസാനിച്ചു.

മുഷീര്‍ ഖാന്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്‌കോററായി. താരം തകര്‍പ്പന്‍ സെഞ്ച്വറി വീണ്ടും നേടി. 126 പന്തില്‍ 13 ഫോറും മൂന്ന് സിക്സും സഹിതം 131 റണ്‍സാണ് താരം കണ്ടെത്തിയത്. ഇതോടെ ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരങ്ങളുടെ പട്ടികയില്‍ മുഷീര്‍ ഒന്നാം സ്ഥാനത്തു കുതിക്കുന്നു.

ഇന്ത്യക്കായി ഓപ്പണര്‍ ആദര്‍ഷ് സിങ് അര്‍ധ സെഞ്ച്വറി നേടി. താരം 52 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഉദയ് സഹാറനാണ് മികവ് പുലര്‍ത്തിയ മറ്റൊരാള്‍. താരം 34 റണ്‍സെടുത്തു.

ന്യൂസിലന്‍ഡിനായി മാസന്‍ ക്ലാര്‍ക്ക് നാല് വിക്കറ്റെടുത്തു. റ്യാന്‍ സോര്‍ജസ്, ഇവാല്‍ഡ് ഷ്രൂഡര്‍, സാക് കമ്മിങ്, ഒലിവര്‍ തേവാടിയ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

മദ്യം നല്‍കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്

നിങ്ങളുടെ പൂന്തോട്ടം മനോഹരമാണോ?, എങ്കിൽ 24 ലക്ഷം സമ്മാനം നേടാം

ഫ്‌ലാഗ് ഓഫ് ചെയ്ത വാഹനം നേരെ പുഴയിലേക്ക്; സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അത്ഭുതകരമായി രക്ഷപ്പെട്ടു- വിഡിയോ

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

SCROLL FOR NEXT