ഫോട്ടോ: ട്വിറ്റർ 
Sports

ലക്ഷ്യം പരമ്പര; ടോസ് ഇന്ത്യക്ക്; ശ്രീലങ്കയെ ബാറ്റിങിന് വിട്ടു

ലക്ഷ്യം പരമ്പര; ടോസ് ഇന്ത്യക്ക്; ശ്രീലങ്കയെ ബാറ്റിങിന് വിട്ടു

സമകാലിക മലയാളം ഡെസ്ക്

ധരംശാല: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനം ആരംഭിക്കും. ടോസ് നേടി ഇന്ത്യ ശ്രീലങ്കയെ ബാറ്റിങിന് അയച്ചു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. 

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. ഇതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ പരമ്പരയും ഇന്ത്യക്ക് സ്വന്തമാകും. 

ഇന്നത്തെ വിജയത്തോടെ പരമ്പര നേട്ടം മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിനെ കാത്തിരിക്കുന്നത്. ഇന്ന് ജയിച്ചാല്‍ ഒരു ലോക റെക്കോര്‍ഡും താരത്തിന് സ്വന്തമാകും. 

സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ സ്വന്തമാക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിതിന് മുന്നിലുള്ളത്. നിലവില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍, ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്ല്യംസന്‍ എന്നിവര്‍ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് രോഹിത്. 

രോഹിതിന്റെ കീഴില്‍ നാട്ടില്‍ 16 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. അതില്‍ 15 മത്സരങ്ങളിലും വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ഹോം മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ടി20 പോരാട്ടങ്ങള്‍ വിജയിക്കുന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഹിറ്റ്മാന്‍ സ്വന്തം പേരിലേക്ക് മാറ്റാം. വിരാട് കോഹ്‌ലിക്ക് 13 വിജയങ്ങളും മുന്‍ നായകന്‍ എംഎസ് ധോനിക്ക് 10 വിജയങ്ങളുമാണ് അക്കൗണ്ടിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT