India Women Hockey x
Sports

ത്രില്ലറിൽ ചൈനയെ കുരുക്കി ഇന്ത്യൻ വനിതകൾ! ഹോക്കി ലോകകപ്പിൽ ആത്മവിശ്വാസത്തോടെ തുടക്കം

ഇന്ത്യയ്ക്കായി പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയും ഗോളുകൾ നേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ആംസ്റ്റെൽവീൻ: വനിതാ ലോകകപ്പ് ഹോക്കി പോരാട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കരുത്തരായ ചൈനയെ സമനിലയിൽ കുരുക്കി ഇന്ത്യൻ വനിതകൾ. ഹോക്കി ലോക റാങ്കിങിൽ രണ്ടാമതുള്ള ചൈനയെ 2-2നാണ് ഇന്ത്യ കുരുക്കിയത്. പരിശീലകൻ ഷുർദ് മറൈനയുടെ കീഴിൽ വിദേശത്ത് നടത്തിയ പരിശീലനത്തിന്റെ മികവ് കളിക്കളത്തിൽ ഇന്ത്യ പുറത്തെടുത്തതോടെ മത്സരം ത്രില്ലിങായി.

ഇന്ത്യയ്ക്കായി പരിചയസമ്പന്നയായ നവ്‌നീത് കൗറും പെനാൽറ്റി കോർണർ വിദഗ്ദ്ധ ദീപികയും ഗോളുകൾ നേടി. സാങ് യിങും മാ നിങും ചൈനയ്ക്കായി ലക്ഷ്യം കണ്ടു.

കളി തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ ഇന്ത്യ മുന്നിലെത്തി ചൈനയെ വിറപ്പിച്ചു. നവ്നീത് കൗറാണ് ലീഡ് സമ്മാനിച്ചത്. നേഹയുടെ പാസിൽ നിന്ന് അതിവിദഗ്ദ്ധമായ ഒരു ഫ്‌ളിക്കിലൂടെ നവ്‌നീത് ചൈനയുടെ പോസ്റ്റിൽ പെന്തെത്തിക്കുകയായിരുന്നു. എന്നാൽ 14ാം മിനിറ്റിൽ ചൈനയുടെ മറുപടി പെനാൽറ്റിയുടെ രൂപത്തിൽ വന്നു. സ്‌കോർ 1-1. സർക്കിളിനുള്ളിൽ നിന്ന് ശിൽപി ദബാസ് എതിർ താരത്തെ തള്ളിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി സാങ് യിങ് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യ വീണ്ടും ലീഡ് തിരികെ പിടിച്ചു. ഇത്തവണ പെനാൽറ്റി കോർണറിൽ നിന്ന് ദീപികയാണ് ഗോൾ നേടിയത്. എന്നാൽ ഇന്ത്യയുടെ രണ്ടാം തവണത്തെ ലീഡും അധികം നീണ്ടില്ല. 39ാം മിനിറ്റിൽ മറ്റൊരു പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച് മാ നിങ് ചൈനയ്ക്ക് സമനില സമ്മാനിച്ചു. പിന്നീടും ചൈനയ്ക്ക് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം പാളിയില്ല.

പാരിസ് ഒളിംപിക്‌സിൽ വെള്ളി നേടിയ കരുത്തരായ ചൈനയ്‌ക്കെതിരെ സമനില പിടിച്ചതോടെ ഇന്ത്യക്ക് പൂൾ ഡിയിൽ വിലപ്പെട്ട ഒരു പോയിന്റ് ലഭിച്ചു. ഇന്ത്യയ്ക്കു വലിയ ആത്മവിശ്വാസം നൽകുന്നത് കൂടിയാണ് സമനില. ഇന്ത്യ, ചൈന ടീമുകളെ കൂടാതെ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയുമാണ് പൂൾ ഡിയിലുള്ളത്. നേരത്തെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത നാല് ഗോളിന് ഇംഗ്ലണ്ട് വീഴ്ത്തിയിരുന്നു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

India began their Hockey World Cup campaign with a hard-fought 2-2 draw against Olympic silver medallists China in Amstelveen. India twice took the lead through Navneet and Deepika, but China fought back on both occasions to secure a point

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അവകാശപ്പെട്ടത്; നിലപാടിൽ മാറ്റമില്ല: ബിനോയ് വിശ്വം

മെസിക്ക് 'ഹാട്രിക്ക്' പെനാൽറ്റി നഷ്ടം; റഫറിയെ കൈയടിച്ച് കളിയാക്കി!

യുഎഇയിലെ ഇന്ത്യക്കാർക്ക് ആശ്വാസം; മുൻകൂർ ബുക്കിങ്ങില്ലാതെയും പാസ്‌പോർട്ട് സേവനം ലഭിക്കും

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ യാത്ര, ആർപിഎഫ് ഉദ്യോ​ഗസ്ഥർക്ക് നേരെ ആക്രമണം; നടി അറസ്റ്റിൽ

CMD: പ്രോജക്ട് എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഇപ്പോൾ അപേക്ഷിക്കാം