ഇഷാന്‍ കിഷന്‍/ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം 
Sports

126 പന്തില്‍ 200 റണ്‍സ്; അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇഷാന്‍ കിഷന്റെ പേരില്‍

ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ പേരില്‍

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഏക ദിന ക്രിക്കറ്റില്‍ അതിവേഗ ഇരട്ട സെഞ്ച്വറി ഇനി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്റെ പേരില്‍. ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തില്‍ നിറഞ്ഞാടിയ ഇഷാന്‍ 126 പന്തിലാണ് ഇരുന്നൂറു തികച്ചത്. 23 ഫോറും ഒന്‍പതു സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്.

മുപ്പത്തിയാറാമത്തെ ഓവറില്‍ തസ്‌കിന്‍ അഹമ്മദിന്റെ പന്തില്‍ ലിട്ടന്‍ ദാസ് പിടിച്ചു പുറത്താവുമ്പോള്‍ 131 പന്തില്‍ 210 റണ്‍സ് തികച്ചിരുന്നു ഇഷാന്‍. 24 ഫോറും പത്തു സിക്‌സും അടങ്ങുന്ന ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 160.3. സിംബാബ്വെയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍ 138 പന്തില്‍ നേടിയതാണ് ഇതുവരെ വേഗമേറിയ ഇരട്ട ശതകം.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ ശിഖര്‍ ധവാനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍  85 പന്തില്‍ നിന്നാണ് മൂന്നക്കം കടന്നത്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏഴാമത്തെയും ഇന്ത്യയുടെ നാലാമത്തെയും ബാറ്ററാണ് ഇഷാന്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവരാണ് ഇരട്ട ശതകം നേടിയ ഇന്ത്യന്‍ താരങ്ങള്‍. ന്യൂസിലാന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയില്‍, പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ എന്നിവരും നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT