കോഹ് ലി,ഡിവില്ലിയേഴ്സ്/ഫയൽ ചിത്രം 
Sports

''ഇന്ത്യൻ പൗരത്വം നൽകണം, പന്തിനെ മാറ്റി വിക്കറ്റ് കീപ്പറാക്കണം''; വിരമിക്കൽ തീരുമാനത്തിൽ ഉറച്ച് ഡിവില്ലിയേഴ്സ്

ഡിവില്ലിയേഴ്സുമായി നടത്തിയ ചർച്ച അവസാനിച്ചു. തന്റെ വിരമിക്കൽ തീരുമാനത്തിൽ എന്നന്നേക്കുമായി ഉറച്ച് നിൽക്കുകയാണ് ബാറ്റ്സ്മാൻ

സമകാലിക മലയാളം ഡെസ്ക്

ഡർബൻ: എ ബി ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തില്ല. വിൻഡിസിനെതിരായ വൈറ്റ്ബോൾ പരമ്പരയ്ക്കുള്ള സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പ്രതികരണം. 

ഡിവില്ലിയേഴ്സുമായി നടത്തിയ ചർച്ച അവസാനിച്ചു. തന്റെ വിരമിക്കൽ തീരുമാനത്തിൽ എന്നന്നേക്കുമായി ഉറച്ച് നിൽക്കുകയാണ് ബാറ്റ്സ്മാൻ, ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പ്രസ്താവനയിൽ പറയുന്നു. ഡിവില്ലിയേഴ്സ് ടീമിലേക്ക് മടങ്ങിയെത്തും എന്നതിന്റെ സൂചന ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക തലവൻ ​ഗ്രെയിം സ്മിത്ത് ഉൾപ്പെടെയുള്ളവർ അടുത്തിടെ നൽകിയിരുന്നു. 

വിൻഡിസിനെതിരായ ടി20 ടീമിൽ ഡിവില്ലിയേഴ്സിനെ പോലെ നല്ല കളിക്കാർ ഉൾപ്പെട്ടാൽ ​ഗുണം ചെയ്യും എന്നായിരുന്നു സ്മിത്തിന്റെ വാക്കുകൾ. എന്നാൽ ചൊവ്വാഴ്ച വിൻഡിസിനെതിരായ സൗത്ത് ആഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഡിവില്ലിയേഴ്സിന്റെ പേരുണ്ടായില്ല. പിന്നാലെയാണ് വിരമിക്കൽ തീരുമാനത്തിൽ ഡിവില്ലിയേഴ്സ് ഉറച്ച് നിൽക്കുന്നകായി ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചത്. 

ഇതോടെ ഡിവില്ലിയേഴ്സിന്റെ തിരിച്ചു വരവിനായി കാത്തിരുന്ന ആരാധകർ സമൂഹമാധ്യമങ്ങളിലെത്തി. ഇന്ത്യൻ പൗരത്വം നൽകണമെന്നും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഡിവില്ലിയേഴ്സിനെ കളിപ്പിക്കണം എന്നെല്ലാമാണ് പോസ്റ്റുകൾ വരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെങ്കടലിൽ യുഎസ് വിമാനവാഹിനി കപ്പലിൽ തീപിടിത്തം; ശത്രുക്കളുടെ ആക്രമണമല്ലെന്ന് അമേരിക്ക

50 സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്ക് അംഗീകാരം; ബിജെപി സ്ഥാനാര്‍ഥികളെ അറിയാം

ശ്രീലങ്കയില്‍ 'അധികം' മത്സരങ്ങള്‍; അയര്‍ലന്‍ഡുമായും പോരാട്ടം; 12 മാസം ഇന്ത്യ കളത്തില്‍ 'കൂടുതല്‍ ബിസി'

'പിന്നിലും വേണം സീറ്റ് ബെല്‍റ്റ്'; മുന്നറിയിപ്പുമായി കേരളാ പൊലിസ്

എൽപിജി സിലിണ്ടറുകളുടെ വിതരണം; മുൻ​ഗണന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം; അനാവശ്യ ഭീതി വേണ്ടെന്ന് കേന്ദ്രം

SCROLL FOR NEXT