സഞ്ജുവും ഋതുരാജും പരിശീലനത്തിനിടെ/ ട്വിറ്റർ 
Sports

സഞ്ജുവോ, ഇഷാനോ? ലക്ഷ്യം  ലോകകപ്പ് ടീം; ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

സ്ഥിരത പുലര്‍ത്തി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന്റെ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

ബ്രിഡ്ജ്ടൗണ്‍: നാട്ടില്‍ നടക്കുന്ന ലോകകപ്പാണ് മുന്നില്‍. സ്ഥാനമുറപ്പിക്കാന്‍ ഒരുപാട് താരങ്ങള്‍ നില്‍ക്കുന്നു. ഇന്ത്യ ഇന്ന് ആദ്യ ഏകദിന പോരാട്ടത്തിനു ഇറങ്ങുമ്പോള്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. കെന്‍സിങ്ടന്‍ ഓവലിലെ പിച്ചിലാണ് ഇന്നത്തെ ആദ്യ ഏകദിനം. ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മുതലാണ് പോരാട്ടം.

മലയാളി താരം സഞ്ജു സാംസണിനു നിര്‍ണായകമാണ് ഈ പരമ്പര. സ്ഥിരത പുലര്‍ത്തി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവിന്റെ മുന്നില്‍. ലോകകപ്പില്‍ ഋഷഭ് പന്ത് കളിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പില്ലാത്തതിനാല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് ഇഷാന്‍ കിഷനും സഞ്ജുവും തമ്മിലാണ് കടുത്ത മത്സരം. 

നിലവില്‍ സഞ്ജുവിനാണ് അന്തിമ ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യത. അതേസമയം സൂര്യകുമാറിനൊപ്പം മധ്യനിരയെ കരുത്തുള്ളതാക്കാന്‍ സഞ്ജുവിനെ കളിപ്പിച്ച് ഇഷാനെ വിക്കറ്റ് കീപ്പറാക്കി കളിപ്പിക്കാനും ഇന്ത്യ ആലോചിച്ചേക്കും. 

ഒപ്പം സൂര്യകുമാര്‍ യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ഋതുരാജ് ഗെയ്ക്‌വാദ്, ഉമ്രാന്‍ മാലിക് എന്നിവരെല്ലാം അവസരം കാത്തിരിക്കുന്നു. മികവ് പുറത്തെടുത്തു ലോകകപ്പ് ടീമിലേക്ക് വഴി എളുപ്പമാക്കുകയാണ് ഇവരെല്ലാം മുന്നില്‍ കാണുന്നത്. 

ടെസ്റ്റ് പരമ്പര 1-0ത്തിനു നേടിയാണ് രോഹിതും സംഘവും പരിമിത ഓവര്‍ പോരാട്ടങ്ങള്‍ക്കായി ഇറങ്ങുന്നത്. 

മറുഭാഗത്ത് വെസ്റ്റ് ഇന്‍ഡീസ് ലോകകപ്പിനു യോഗ്യത നേടാത്തതിന്റെ നിരാശയിലാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി അല്‍പ്പം ആശ്വാസം ലഭിക്കാനായിരിക്കും അവര്‍ പോരാടുന്നത്. ഷായ് ഹോപ്പിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ഇറങ്ങുന്നത്. പ്രതിഭാധനനായ ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെ ടീമിലേക്ക് തിരികെ വിളിച്ചിട്ടുണ്ട്. ഏതാണ്ട് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇറങ്ങുന്നത്. 

ഇന്ത്യ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍/ ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍/ ശാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, ജയദേവ് ഉനദ്കട്/ മുകേഷ് കുമാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT