സൂര്യകുമാര്‍ യാദവ്, റിക്കില്‍ടണ്‍  ഫെയ്‌സ്ബുക്ക്
Sports

തകര്‍ത്തടിച്ച് റിക്കില്‍ടണും സൂര്യകുമാറും; ലഖ്‌നൗവിനെതിരെ മുംബൈക്ക് കൂറ്റന്‍ സ്‌കോര്‍

നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് മുംബൈ നേടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി മുംബൈ ഇന്ത്യന്‍സ്. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് മുംബൈ നേടിയത്. 32 പന്തില്‍ 58 റണ്‍സ് നേടിയ റിക്കില്‍ട്ടണാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 28 പന്തില്‍ നിന്ന് 54 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിരയില്‍ 2 പന്തില്‍ 12 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ആദ്യം പുറത്തായത്. പിന്നീട് വില്‍ ജാക്‌സും(21 പന്തില്‍ 29) റിക്കില്‍ട്ടണും ടീമിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 88 റണ്‍സില്‍ നില്‍ക്കെയാണ് റിക്കില്‍ടണ്‍ പുറത്താകുന്നത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് മികച്ച ഇന്നിങ്‌സ് കാഴചവെച്ചു. ഇതിനിടെ വില്‍ ജാക്‌സിനെ പുറത്താക്കി പ്രിന്‍സ് യാദവ് ലഖ്‌നൗവിന് ബ്രേക്ക് ത്രൂ നല്‍കി. ശേഷം ക്രീസിലെത്തിയ തിലക് വര്‍മയും ഹര്‍ദിക് പാണ്ഡ്യയും രണ്ടക്കം കാണാതെ പുറത്തായി.

അവസാന ഓവറുകളില്‍ നമാന്‍ ദിര്‍(11 പന്തില്‍ 25), കോര്‍ബിന്‍ ബോഷ്(10 പന്തില്‍ 20) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ ഇരുന്നൂറ് കടത്തിയത്. ലഖ്‌നൗവിന് വേണ്ടി മായങ്ക് യാദവും ആവേഷ് ധാനും രണ്ട് വീതം വിക്കറ്റുകള്‍ നേടി. പ്രിന്‍സ് ജാദവ്, ദിഗ്‌വേഷന്‍ സിങ്, രവി ബിഷ്‌ണോയി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT