ഐസിസി കിരീടങ്ങൾ നേടിയ ക്യാപ്റ്റൻമാർ ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. ചാംപ്യൻസ് ട്രോഫി നേടിയ നായകനെന്ന നിലയിലാണ് ഗിൽ നിന്നത് Shubman Gill x
Sports

'ശരിക്കും!; ഞങ്ങൾ കണ്ടത് രോഹിത് ശർമയെ; അവർ പറയുന്നത് ചാംപ്യൻസ് ട്രോഫി നേടിയ ക്യാപ്റ്റൻ ഗില്ലാണെന്ന്; ഇതെന്ത് കൂത്ത്'

ബിസിസിഐക്കെതിരെ കടുത്ത വിമർശനങ്ങളുമായി ആരാധകർ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് ബിസിസിഐ നമാൻ അവാർഡ്സ് വിതരണം ചെയ്തത്. ചടങ്ങിൽ വിവിധ കാറ്റഗറിയിലെ ലോക കിരീടമടക്കമുള്ള ഐസിസി ട്രോഫി സ്വന്തമാക്കിയ ഇന്ത്യൻ ടീമുകളെ ആദരിച്ചിരുന്നു. ഈയടുത്ത് ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം, 2025ൽ കന്നി വനിതാ ഏകദിന ലോകകപ്പ് നേടിയ സംഘം, അണ്ടർ 19 ലോകകപ്പ് നേടിയ പുരുഷ ടീം, അണ്ടർ 19 ടി20 ലോകകപ്പ് നേടിയ വനിതാ സംഘം, ഐസിസി ചാംപ്യൻസ് ട്രോഫി നേടിയ 2025ലെ ടീമുകളെയാണ് ചടങ്ങിൽ ആദരിച്ചത്.

അതിനിടെ ബിസിസിഐയ്ക്ക് സംഭവിച്ച ഒരബദ്ധം ആരാധകരെ ചൊടിപ്പിച്ചു. 2025ലെ ചാംപ്യൻസ് ട്രോഫി കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി ബിസിസിഐ വിളിച്ചത് ശുഭ്മാൻ ഗില്ലിനെ! എന്നാൽ ചാംപ്യൻസ് ട്രോഫി ഇന്ത്യ നേടിയത് രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിലാണ്. ഈ ടൂർണമെന്റിനു ശേഷമാണ് ഗിൽ ഇന്ത്യൻ ഏകദിന ടീം നായകനായത്. ഇക്കാര്യമാണ് ആരാധകർ എടുത്തു പറഞ്ഞ് ബിസിസിഐക്കെതിരെ രംഗത്തെത്തിയത്.

ചടങ്ങിന്റെ ടെലികാസ്റ്റിനിടെ ഗ്രാഫിക്സിലുണ്ടായ ഒരു പിശകാണ് ആരാധകരെ ചൊടിപ്പിച്ചത്. അവാർഡ്ദാന ചടങ്ങിനിടെ ഇന്ത്യൻ ടെസ്റ്റ്, ഏകദിന നായകൻ ഗില്ലിനെ സ്ക്രീനിൽ കാണിച്ചപ്പോൾ അദ്ദേഹത്തെ വിന്നിങ് ക്യാപ്റ്റൻ ചാംപ്യൻസ് ട്രോഫി 2025 എന്നാണ് വിശേഷിപ്പിച്ചത്. അബദ്ധം അവിടെയും തീർന്നില്ല. ഐസിസി കിരീടങ്ങൾ നേടിയ 5 ക്യാപ്റ്റൻമാരെ ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തപ്പോൾ ഗില്ലാണ് ചാംപ്യൻസ് ട്രോഫി നായകനെ പ്രതിനിധീകരിച്ച് പോസ് ചെയ്തത്. ചടങ്ങിൽ രോഹിത് ശർമ എത്തിയിരുന്നില്ല. അതിനാൽ വൈസ് ക്യാപ്റ്റനെന്ന നിലയിലാണ് ഗില്ലിനെ നിർത്തിയത് എന്നാണ് സൂചന. എന്നാൽ ഗ്രാഫിക്സിൽ വന്ന പിശക് സംബന്ധിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സമൂഹ മാധ്യമങ്ങളിൽ ആരാധകർ വലിയ തോതിലാണ് ഈ പിശക് ചോദ്യം ചെയ്യുന്നത്. വ്യാപക വിമർശനവും ആരാധകർ ഉന്നയിക്കുന്നു.

'ശരിക്കും ചാംപ്യൻസ് ട്രോഫി നേടിയപ്പോൾ രോഹിത് ശർമയാണ് ക്യാപ്റ്റൻ എന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ബിസിസിഐ പറയുന്നത് ശുഭ്മാൻ ഗില്ലാണ് ക്യാപ്റ്റൻ എന്നാണ്. അത് അവിശ്വസനീയ പകൽക്കൊള്ളയാണ്. രോഹിത് ശർമ നായകനായ ടീം ഐസിസി ചാംപ്യൻസ് ട്രോഫി നേടി. എന്നാൽ നോക്കു ബിസിസിഐ അവാർഡിൽ അവർ ശുഭ്മാൻ ഗില്ലിനെ ക്യാപ്റ്റനാക്കി. ദയവായി ചരിത്രം ഇങ്ങനെ മാറ്റിയെഴുതരുത്'- ആരാധകർ കുറിച്ചു.

2025ലെ മികച്ച താരത്തിനുള്ള പുരസ്കാരം ശുഭ്മാൻ ഗില്ലും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം സ്മൃതി മന്ധാനയും നേടി. ആജീവനാന്ത സംഭാവനകൾക്കുള്ള സികെ നായിഡു പുരസ്കാരം ഇതിഹാസ താരങ്ങളായ റോജർ ബിന്നി, രാഹുൽ ദ്രാവിഡ്, മിതാലി രാജ് എന്നിവർ നേടി. രാജ്യാന്തര ക്രിക്കറ്റിൽ മിന്നും രീതിയിൽ അരങ്ങേറിയ താരങ്ങൾക്കുള്ള പുരസ്കാരം ഹർഷിത് റാണയും എൻ ശ്രീചരണിയും സ്വന്തമാക്കി.

മികച്ച താരത്തിനുള്ള പുരസ്കാരം ഗിൽ രണ്ടാം തവണയാണ് സ്വന്തമാക്കുന്നത്. സ്മൃതി ഇത് അഞ്ചാം തവണയാണ് മികച്ച താരത്തിനുള്ള ആവാർഡ് നേടുന്നത്.

BCCI credited Shubman Gill as the captain who won the Champions Trophy, and not Rohit Sharma

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'24 മണിക്കൂര്‍' ചോദ്യത്തോട് രോഷം പ്രകടിപ്പിച്ച് വി ഡി സതീശന്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നില്ല, നാളെയെന്ന് സണ്ണി ജോസഫ്

കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ആദ്യ ഘട്ട സ്ഥാനാർഥിപട്ടിക പുറത്തുവിട്ട് ബിജെപി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം

വി എസിന്റെ പിഎയായിരുന്ന എ സുരേഷ് നാളെ കോണ്‍ഗ്രസില്‍ ചേരും; വി ഡി സതീശന്‍

കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, ഷാജി വേങ്ങരയിൽ? ലീഗിൽ അപ്രതീക്ഷിത ട്വിസ്റ്റ്

SCROLL FOR NEXT