ജയ് ഷാ ഫയൽ
Sports

ജയ്ഷാ ഐസിസിയുടെ പുതിയ മേധാവിയാകും: റിപ്പോര്‍ട്ട്

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസിയുടെ പുതിയ ചെയര്‍മാനാകുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഗ്രെഗ് ബാര്‍ക്ലേയെ മാറ്റി തല്‍സ്ഥാനത്ത് ജയ്ഷായെ നിയമിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിനിടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചെയര്‍മാന്‍ മൈക്ക് ബെയര്‍ഡ് ഉള്‍പ്പെടെയുള്ള ഐസിസി ഡയറക്ടര്‍മാരോട് മൂന്നാം തവണയും ഈ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്ന് ബാര്‍ക്ലേ പറഞ്ഞു. കാലാവധി അവസാനിക്കുന്ന നവംബറില്‍ ഐസിസി ചെയര്‍മാന്‍ ആകാനുള്ള ആഗ്രഹം ജയ് ഷാ പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും മത്സരിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊണ്ടത് എന്നും ബാര്‍ ക്ലേ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ഷായ്ക്കുണ്ട്. അതിനാല്‍ ഐസിസിയുടെ ചെയര്‍മാന്‍ ആകാനുള്ള പിന്തുണയുടെ കാര്യത്തില്‍ ജയ് ഷായ്ക്ക് ആശങ്കപ്പെടേണ്ടതില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 200 വരെ), ശരദ് പവാര്‍ (2010-2012) എന്നിവര്‍ മാത്രമാണ് മുമ്പ് ഐസിസിയുടെ മേധാവി സ്ഥാനം വഹിച്ചിട്ടുള്ള രണ്ട് ഇന്ത്യക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ജയ് ഷാ. നവംബറില്‍ ബാര്‍ക്ലേ സ്ഥാനം ഒഴിയുമ്പോള്‍ പകരക്കാരനായി ജയ് ഷാ വരുന്നതോടെ ഈ സ്ഥാനം വഹിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാറും. ഐസിസി നിയമങ്ങള്‍ അനുസരിച്ച്, ചെയര്‍മാന്റെ തെരഞ്ഞെടുപ്പില്‍ 16 വോട്ടുകളാണ് ഉള്ളത്. വിജയിക്ക് കേവലഭൂരിപക്ഷത്തിന് 9 വോട്ടുകള്‍ വേണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്ധ്ര ക്ഷേത്രത്തില്‍ ദുരന്തം; തിക്കിലും തിരക്കിലും 9 മരണം, നിരവധിപ്പേര്‍ക്ക് പരിക്ക്

സ്ട്രോബെറി സൂപ്പറാണ്

സ്ത്രീകളെയും കുട്ടികളെയും നിരത്തിനിര്‍ത്തി വെടിവച്ചുകൊന്നു, സുഡാനില്‍ കൂട്ടക്കൊല, ആഭ്യന്തര കലാപം രൂക്ഷം

ബിജെപി കൗണ്‍സിലറുടെ ആത്മഹത്യ: വായ്പ തിരിച്ചടയ്ക്കാത്തവരില്‍ സംസ്ഥാന ഭാരവാഹികള്‍ വരെ, നേതൃത്വത്തെ വെട്ടിലാക്കി എം എസ് കുമാര്‍

'ഞങ്ങള്‍ക്ക് ഇത് വെറും ഭരണപരിപാടിയല്ലായിരുന്നു, ഒരായിരം മനുഷ്യരുടെ ജീവിതവുമായി ചേര്‍ന്ന് നടന്നൊരു യാത്ര'

SCROLL FOR NEXT