Kaloor JLN Stadium confirmed as Kerala Blasters home ground file
Sports

ബ്ലാസ്റ്റേഴ്സിന്റെ കളി കൊച്ചിയിൽ തന്നെ,ആദ്യ മത്സരം 22ന്

രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത് എന്നും അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാനിരിക്കുന്ന സീസണിലും കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയുടെ ഔദ്യോഗിക ഹോം ഗ്രൗണ്ടായി തുടരും. രാജ്യത്തെ തന്നെ ഏറ്റവും ആവേശം നിറഞ്ഞ ഫുട്ബോൾ വേദികളിലൊന്നായി കൊച്ചിയെ മാറ്റുന്നതിൽ ഇവിടുത്തെ ആരാധകർ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണെന്നും ആരാധകരുടെ ഈ ആവേശം തന്നെയാണ് ക്ലബ്ബിന്റെ കരുത്ത് എന്നും അധികൃതർ വ്യക്തമാക്കി.

നേരത്തെ, മത്സരങ്ങൾ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിലാക്കാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിരുന്നു. എന്നാൽ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ക്ലബിന് കൈമാറാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. സ്റ്റേഡിയം വിട്ടു നൽകാൻ വാടക ഇനത്തിൽ കൂടുതൽ പണം വേണമെന്ന കോർപറേഷൻ അധികൃതരുടെ വാശിയാണ് മത്സരം കൊച്ചിയിലേക്ക് മാറ്റാൻ ക്ലബ് തീരുമാനിച്ചത്.

കലൂർ സ്റ്റേഡിയത്തിൽ ‌ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള മറ്റു ചില ജോലികൾ ഇനിയും അവശേഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം ഈ മാസം 22 ന് മുംബൈ സിറ്റി എഫ്സിക്ക് എതിരെയാണ്. അതിന് മുൻപ് സ്റ്റേഡിയം സജ്ജമാക്കി ക്ലബിന് കൈമാറും. വാടക ഇനത്തിൽ അടക്കം കുറവ് വരുത്താമെന്ന് ജി സി ഡി എ സമ്മതം അറിയിച്ചതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തന്നെ തുടരാൻ തീരുമാനം എടുത്തത്.

Kaloor JLN Stadium confirmed as Kerala Blasters home ground

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: ജയറാമിന് ഇഡി സമന്‍സ്; ചൊവ്വാഴ്ച ഹാജരാകണം

ഇന്ത്യ- പാക് പോരാട്ടം ഫെബ്രുവരി 15ന് ; ഐസിസിക്ക് വഴങ്ങി പാകിസ്ഥാൻ

മണിപ്പൂര്‍ സംഘര്‍ഷം; കനത്ത ജാഗ്രത; ഉഖ്‌റൂലില്‍ നിരോധനാജ്ഞ

പി എഫ് പണം ഇനി എടിഎം വഴിയും പിൻവലിക്കാം; ഏപ്രിൽ ഒന്ന് മുതൽ പുതിയ സംവിധാനം

ശബരിമല കൊടിമരം പുനഃപ്രതിഷ്ഠ: അന്വേഷണത്തിനുള്ള വിജിലന്‍സ് സംഘത്തെ ഇന്ന് അറിയാം; തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ ഇന്നും വാദം

SCROLL FOR NEXT