കെയ്ന്‍ വില്ല്യംസന്‍ ട്വിറ്റര്‍
Sports

30 ടെസ്റ്റ് സെഞ്ച്വറികൾ; ബ്രാഡ്മാനെ പിന്തള്ളി വില്ല്യംസൻ, നേട്ടം

112 റൺസുമായി വില്ല്യംസൻ ബാറ്റിങ് തുടരുന്നു

സമകാലിക മലയാളം ഡെസ്ക്

മൗണ്ട്മൗൻ​ഗനുയി: ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്ററും ന്യൂസിലൻഡ് സൂപ്പർ താരവുമായ കെയ്ൻ വില്ല്യംസനു അപൂർവ നേട്ടം. 2024ലെ ടെസ്റ്റ് പോരാട്ടങ്ങൾക്ക് ഉജ്ജ്വല സെഞ്ച്വറിയുമായി താരം തുടക്കമിട്ടപ്പോൾ ആ ശതകം എലൈറ്റ് പട്ടികയിലേക്കുള്ള വില്ല്യംസന്റെ പ്രവേശനം കൂടിയായി.

ടെസ്റ്റിൽ 30ാം സെഞ്ച്വറിയാണ് താരം ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ സ്വന്തമാക്കിയത്. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികളെന്ന പട്ടകയിൽ വില്ല്യംസൻ സാക്ഷാൽ ഡോൺ ബ്രാഡ്മാൻ, വിരാട് കോഹ്‍ലി എന്നിവരെ പിന്തള്ളി. ബ്രാഡ്മാനും കോഹ്‍ലിക്കും 29 സെഞ്ച്വറികളാണ് ടെസ്റ്റിൽ.

112 റൺസുമായി വില്ല്യംസൻ ബാറ്റിങ് തുടരുന്നു. 118 റൺസുമായി രചിൻ രവീന്ദ്രയും ശതകം സ്വന്തമാക്കി. നിലവിൽ കിവികൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസെന്ന നിലയിൽ.

51 സെഞ്ച്വറികളുമായി ഇതിഹാസം സച്ചിനാണ് പട്ടികയിൽ ഒന്നാമൻ. 50നു മുകളിൽ സെഞ്ച്വറിയുള്ള ഏക താരവും. 45 സെഞ്ച്വറികളുമായി ദക്ഷിണാഫ്രിക്കൻ ഒൾറൗണ്ട് ഇതിഹാസം ജാക്ക് കാലിസ് രണ്ടാമത്. 38 ശതകങ്ങളുമായി ശ്രീലങ്കയുടെ കുമാർ സം​ഗക്കാര മൂന്നാം സ്ഥാനത്തും 36 സെഞ്ച്വറികളുമായി ഇന്ത്യൻ ഇതിഹാസവും നിലവിൽ സീനിയർ ടീം കോച്ചുമായി ദ്രാവിഡ് നാലാമതും നിൽക്കുന്നു.

34 വീതം സെഞ്ച്വറികളുമായി യൂനിസ് ഖാൻ, സുനിൽ ​ഗാവസ്കർ, ബ്രയാൻ ലാറ, മഹേല ജയവർധനെ എന്നിവർ. അലിസ്റ്റർ കുക്കിന് 33 സെഞ്ച്വറികൾ. സ്റ്റീവ് സ്മിത്തിനും സ്റ്റീവ് വോയ്ക്കും 32 വീതം. മാത്യ ഹെയ്ഡൻ, ജോ റൂട്ട് എന്നിവരാണ് വില്ല്യംസനൊപ്പം 30 സെഞ്ച്വറികളുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മാറ്റിവച്ച തെരഞ്ഞെടുപ്പ് ജനുവരി 12ന്

കൊല്ലം മെഡിക്കൽ കോളജിൽ സീനിയർ റസിഡന്റ് , തിരുവനന്തപുരം എൻജിനിയറിങ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ

SCROLL FOR NEXT