കൊല്ലം ക്യാപ്റ്റൻ സച്ചിൻ ബേബിയും കൊച്ചി ക്യാപ്റ്റൻ സാലിയും കെസിഎൽ ട്രോഫിയുമായി (KCL Final) x
Sports

ഏരീസ് കൊല്ലം കിരീടം നിലനിര്‍ത്തുമോ? കൊച്ചി ബ്ലൂടൈഗേഴ്‌സ് വച്ചത് 182 റണ്‍സ് ലക്ഷ്യം

കൊച്ചിയെ രക്ഷിച്ചത് വിനൂപും ആല്‍ഫിയും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കിരീടം നിലനിര്‍ത്താന്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് താണ്ടേണ്ടത് 182 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂടൈഗേഴ്‌സ് നിശ്ചിത ഓവറില്‍ എടുത്തത് 8 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ്.

ടോസ് നേടി ഏരീസ് കൊല്ലം കൊച്ചിയെ ബാറ്റിങിനു വിടുകയായിരുന്നു. ഓപ്പണര്‍ വിനൂപ് മനോഹരന്‍ അതിവേഗ തുടക്കമാണ് കൊച്ചിക്കു നല്‍കിയത്. എന്നാല്‍ 14 റണ്‍സ് ചേര്‍ക്കുന്നതിനിടെ കൊച്ചിക്ക് നാല് വിക്കറ്റുകള്‍ അതിവേഗം നഷ്ടമായത് തിരിച്ചടിയായി. പിന്നീട് ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ നടത്തിയ വെടിക്കെട്ടാണ് പൊരുതാവുന്ന സ്‌കോറിലേക്ക് കൊച്ചിയെ നയിച്ചത്.

വിനൂപ് മനോഹരന്‍ 30 പന്തില്‍ 4 സിക്‌സും 9 ഫോറും സഹിതം 70 റണ്‍സടിച്ചു. ആല്‍ഫി പുറത്താകാതെ 25 പന്തില്‍ 47 റണ്‍സും കണ്ടെത്തി. താരം 5 ഫോറും 3 സിക്‌സും പറത്തി.

ഏരീസ് കൊല്ലത്തിനായി പവന്‍ രാജ്, ഷറഫുദ്ദീന്‍ എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ വീഴ്ത്തി. അമല്‍, വിജയ് വിശ്വനാഥ്, എസ് അഖില്‍, അജയഘോഷ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞവരെല്ലാം വിക്കറ്റെടുത്തു.

KCL Final: Batting first, Kochi Blue Tigers scored 181 runs for the loss of 8 wickets in the stipulated overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT