ഗൗതം ഗംഭീര്‍  പിടിഐ
Sports

മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായതുറക്കാന്‍ ഗംഭീറിനെ അനുവദിക്കരുത്; പൊട്ടിത്തെറിച്ച് മഞ്ജരേക്കര്‍

'ഗംഭീറിന്റെ വാര്‍ത്താ സമ്മേളനം കണ്ടു. അത്തരം ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ ബിസിസിഐ മാറ്റി നിര്‍ത്തുന്നതാവും ഉചിതം. ഗംഭീര്‍ അണിയറയില്‍ പ്രവര്‍ത്തിക്കട്ടെ'

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലകന്‍ ഗൗതം ഗംഭീറിനെതിരെ പൊട്ടിത്തെറിച്ച് മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. അദ്ദേഹത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വായതുറക്കാന്‍ ബിസിസിഐ അനുവദിക്കരുതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായുള്ള ഗംഭീറിന്റെ വാര്‍ത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് മഞ്ജരേക്കറുടെ പ്രതികരണം.

മാധ്യമങ്ങളെ കാണുമ്പോള്‍ എന്താണ് പറയേണ്ടതെന്ന് ഗംഭീറിന് അറിയില്ല. പലപ്പോഴും അനുചിതമായ വാക്കുകളാണ് വരുന്നത്. വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താന്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

വിരാട് കോഹ്‌ലിക്കെതിരായ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിങിന്റെ വിമര്‍ശനവും ഓസിസ് പര്യടനത്തിനുള്ള ടീമിലെ മാറ്റങ്ങളും കളിക്കാരുടെ സ്ഥാനക്രമവും തുടങ്ങിയ ചോദ്യങ്ങളോടാണ് ഇന്ത്യന്‍ പരിശീലകനായ ഗംഭീര്‍ പ്രതികരിച്ചത്. 'ഗംഭീറിന്റെ വാര്‍ത്താ സമ്മേളനം കണ്ടു. അത്തരം ചുമതലകളില്‍ നിന്ന് അദ്ദേഹത്തെ ബിസിസിഐ മാറ്റി നിര്‍ത്തുന്നതാവും ഉചിതം. ഗംഭീര്‍ അണിയറയില്‍ പ്രവര്‍ത്തിക്കട്ടെ'- മഞ്ജരേക്കര്‍ എക്‌സില്‍ കുറിച്ചു.

മാധ്യമങ്ങളെ കാണാന്‍ രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും വളരെ അനുയോജ്യരാണ്. മാന്യമായ പ്രതികരണങ്ങളാണ് ഇരുവരുടെയും ഭാഗത്തുനിന്നുണ്ടാവുകയെന്നും മഞ്ജരേക്കര്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്താസമ്മേളനത്തില്‍ ഗംഭീറിന്റെ ഏത് പരാമര്‍ശങ്ങളാണ് അരോചകമായി തോന്നിയതെന്ന് മഞ്ജരേക്കര്‍ പറയുന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഓഫ് ആക്കിയ വൈദ്യുതി ലൈനില്‍നിന്നു ഷോക്ക്, കരാര്‍ തൊഴിലാളി മരിച്ചു; കാരണം കണ്ടെത്താനാകാതെ കെഎസ്ഇബി

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു

SCROLL FOR NEXT