ദുബായ്: ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള അവസാന ഓഡീഷനല്ല കോഹ്‌ലിക്ക് ഏഷ്യാ കപ്പ് എന്ന് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ്. അവസാന ഓഡീഷന്‍, അവസരം എന്ന് പറയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും കപില്‍ ദേവ് പറഞ്ഞു.
അങ്ങനെ കരുതേണ്ട കാര്യം പോലുമില്ല. മത്സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുക എന്നതാണ് എനിക്ക് കോഹ് ലിയോട് ഈ സമയം പറയാനുള്ളത്. ചില സമയം അധികം ഇടവേള എടുക്കേണ്ട ആവശ്യം ഉണ്ടാവില്ല. പ്രൊഫഷണലാണ് കോഹ്‌ലി. കളിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. റണ്‍സ് സ്‌കോര്‍ ചെയ്ത് തുടങ്ങമ്പോള്‍ ചിന്തിക്കുന്ന വിധവും മാറും, കപില്‍ ദേവ് ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ കഴിഞ്ഞ മാസം കോഹ്‌ലിയുടെ പ്ലേയിങ് ഇലവനിലെ സ്ഥാനം ചോദ്യം ചെയ്താണ് കപില്‍ ദേവ് പ്രതികരിച്ചിരുന്നത്. ടെസ്റ്റ് ഇലവനില്‍ നിന്ന് അശ്വിനെ ഒഴിവാക്കാം എങ്കില്‍ എന്തുകൊണ്ട് കോഹ് ലിയെ ഒഴിവാക്കാന്‍ കഴിയില്ല എന്നാണ് കപില്‍ ദേവ് ജൂലൈയില്‍ പ്രതികരിച്ചത്. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴി തുറന്നിരുന്നു.
ഒന്നര മാസത്തെ ഇടവേളക്ക് ശേഷമാണ് കോഹ് ലി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുന്നത്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് എതിരെ അര്‍ധ ശതകം നേടാന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന് കഴിഞ്ഞിരുന്നു. ഇത്തവണ ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ കളിയിലൂടെ ഫോം വീണ്ടെടുത്ത കോഹ് ലിയെ കാണാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates