കിലിയന്‍ എംബാപ്പെ എപി
Sports

'കിളിയേ... കിളിയേ (കിലിയൻ... കിലിയൻ)... ആരാടാ അഡ്മിൻ!'- ഫിഫ ലോകകപ്പ് പേജും മലയാളി കൊണ്ടുപോയി (വീഡിയോ)

'കിളിയേ കിളിയേ' എന്ന ​ഗാനത്തിന്റെ റീമിക്സ് ബിജിഎമ്മാക്കി കിലിയൻ എംബാപ്പെയുടെ ലോകകപ്പ് പ്രകടനം

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ഫിഫയുടെ സാമൂഹിക മാധ്യമ പേജ് ഇപ്പോൾ ഫുൾ മലയാളീകരിച്ച മട്ടാണെന്നു ആരാധകർ. സം​ഗതി സത്യമാണെന്നു ഫിഫ ലോകകപ്പിന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പോയാൽ മനസിലാകും. 1983ൽ ഇറങ്ങിയ 'ആ രാത്രി' എന്ന സിനിമയിലെ എസ് ജാനകി പാടിയ 'കിളിയേ കിളിയേ' എന്ന ​ഗാനത്തിന്റെ റീമിക്സ് ബിജിഎമ്മാക്കി കിലിയൻ എംബാപ്പെയുടെ ലോകകപ്പ് പ്രകടനമാണ് ഫിഫ റീലാക്കി ഇട്ടത്.

കിലിയൻ എംബാപ്പെയുടെ ആദ്യ പേരിനോടു സാമ്യമുള്ളതാണ് ഫിഫ ഈ പാട്ട് തിരഞ്ഞെടുക്കാൻ കാരണം. 'കിളിയേ... കിളിയേ അല്ല കിലിയൻ... കിലിയൻ ആണ്' എന്ന കുറിപ്പോടെയാണ് അവർ വീഡിയോ ചെയ്തിരിക്കുന്നത്. എന്തായാലും സം​ഗതി കേറി ഹിറ്റായിട്ടുണ്ട്. റീൽസ്‍ ഇന്ത്യ എന്ന ഹാഷ്ടാ​ഗുമുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ മലയാളികളുടെ കമന്റ് പൂരമാണ് ഇൻബോക്സ് നിറയെ. അളിയാ നാട്ടിലെവിടെയാ, എടാ എടാ.. ആരാടാ അഡ്മിൻ സത്യം പറഞ്ഞോ.. കുന്നംകുളംകാരൻ കുട്ടാപ്പി അല്ലെ, എടാ അഡ്മിനെ നീ മലയാളി അല്ലേട...., ഇവർ ഇപ്പൊ ഫുൾ മലയാളം ആയിക്കണല്ലോ. ...., അല്ല ഗഡിയേ നാട്ടിൽ എവിടെയാ?, മലപ്പുറത്ത് നിന്ന് ആരോ അഡ്മിൻ പാനലിൽ കേറിയിട്ടുണ്ട്... തുടങ്ങി നിരവധി കമന്റുകളാണ് പച്ച മലയാളത്തിൽ വീഡിയോക്ക് താഴെ വരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

SCROLL FOR NEXT