leverkusen vs bayern x
Sports

2 ചുവപ്പ് കാര്‍ഡുകള്‍, സമനിലക്കുരുക്ക്; ബയേണ്‍ മ്യൂണിക്ക് തോല്‍ക്കാതെ പിടിച്ചു നിന്നു

ബയര്‍ ലെവര്‍കൂസനുമായി സമനിലയില്‍ പിരിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ ശേഷം രണ്ടാം പകുതി 70ാം മിനിറ്റിലേക്ക് അടുത്തപ്പോള്‍ ഗോള്‍ മടക്കി സമനില പിടിച്ച് ചാംപ്യന്‍ ടീം ബയേണ്‍ മ്യൂണിക്ക് ബുണ്ടസ് ലീഗ പോരാട്ടത്തില്‍ തോല്‍ക്കാതെ രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസനുമായുള്ള പോരിലാണ് ബയേണ്‍ 1-1നു തോല്‍വി വഴങ്ങാതെ പിടിച്ചു നിന്നത്. കളിയുടെ ഇരു പകുതികളിലുമായി രണ്ട് നിര്‍ണായക താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് 9 പേരായി ചുരുങ്ങിയിട്ടും അവര്‍ ലെവര്‍കൂസനെ ജയിക്കാന്‍ വിട്ടില്ല.

കളി തുടങ്ങി ആറാം മിനിറ്റില്‍ തന്നെ അലിക് ഗാര്‍ഷ്യയിലൂടെ ലെവര്‍കൂസന്‍ മുന്നിലെത്തി. 42ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ബയേണ്‍ 10 പേരുമായാണ് പിന്നീട് കളിച്ചത്.

രണ്ടാം പകുതി പുരോഗമിക്കവെ 69ാം മിനിറ്റിലാണ് ബയേണ്‍ സമനില ഗോള്‍ വഴങ്ങിയത്. ലൂയീസ് ഡിയാസാണ് വല ചലിപ്പിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് ബയേണിനെ ഞെട്ടിച്ച് രണ്ടാം ചുവപ്പ് കാര്‍ഡ് വന്നത്. ഗോള്‍ സമ്മാനിച്ച് ടീമിനു സമനിലയൊരുക്കിയ ഡിയാസാണ് ഇത്തവണ മടങ്ങിയത്.

സമനില വഴങ്ങിയെങ്കിലും ബയേണിന്റെ കിരീട മോഹങ്ങള്‍ക്ക് നിലവില്‍ വലിയ ഭീഷണിയൊന്നും ഇല്ല. 67 പോയിന്റുമായി അവര്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്നു. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 58 പോയിന്റ്.

leverkusen vs bayern, Bundesliga: Luis Díaz, who scored the equaliser following Aleix Garcia’s opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടെടുപ്പ് തീയതി ഇന്നറിയാം; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താസമ്മേളനം വൈകീട്ട് നാലിന്

ഡോ. കെ വി ജോണി അന്തരിച്ചു; രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ വിദ​ഗ്ധൻ

'നാനും റൗഡി താൻ കഥ കേട്ട് ഞാൻ ഉറങ്ങിപ്പോയി; ഇഷ്ടമുള്ള സംവിധായകർക്കൊപ്പമാണെങ്കിൽ കഥ പോലും കേൾക്കാറില്ല'

ആരോ​ഗ്യകരമായ ഭക്ഷണത്തിനോ വ്യായാമത്തിനോ രക്ഷിക്കാനാകില്ല, ഉറക്കം കുറഞ്ഞാൽ ഫാറ്റിലിവർ സാധ്യത കൂടും

ഗള്‍ഫിലെ CBSE പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി; പരീക്ഷാഫലം സംബന്ധിച്ച തീരുമാനം പിന്നീട്

SCROLL FOR NEXT