ഫയല്‍ ചിത്രം 
Sports

'ജോണ്‍ എബ്രഹാമിനെ പോലെ ഗ്രൗണ്ടിലേക്ക് ബൈക്കില്‍ മാസ് എന്‍ട്രി'; അക്തറിനെ ആദ്യമായ കണ്ടതിനെ കുറിച്ച് ഹര്‍ഭജന്‍ സിങ്

പാകിസ്ഥാന്‍ പേസര്‍ അക്തറിനെ ആദ്യമായ കണ്ട സംഭവത്തെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പാകിസ്ഥാന്‍ പേസര്‍ അക്തറിനെ ആദ്യമായ കണ്ട സംഭവത്തെ കുറിച്ച് ഇന്ത്യന്‍ മുന്‍ താരം ഹര്‍ഭജന്‍ സിങ്. ബോളിവുഡ് താരം ജോണ്‍ എബ്രഹാമിനെ പോലെ ബൈക്കിലാണ് അക്തര്‍ ഗ്രൗണ്ടിലേക്ക് എത്തിയത് എന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. 

കളിക്കളത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തിട്ടുണ്ടെങ്കിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്നാണ് ഇരുവരും പറയുന്നത്. 2004ലെ ഇന്ത്യയുടെ പാക് പര്യടനത്തില്‍ നാല് ഏകദിനവും മൂന്ന് ടെസ്റ്റുമാണ് ഇന്ത്യ കളിച്ചത്. അന്ന് പരിശീലനത്തിന് എത്തിയപ്പോഴുള്ള സംഭവത്തെ കുറിച്ചാണ് ഹര്‍ഭജന്‍ സിങ് ഇപ്പോള്‍ പറയുന്നത്.

ഒരാള്‍ മാത്രം ജോണ്‍ എബ്രഹാമിനെ പോലെ ബൈക്കിലെത്തി

അന്ന് എല്ലാവരും ബസിലാണ് വന്നത്. എന്നാല്‍ ഒരാള്‍ മാത്രം ജോണ്‍ എബ്രഹാമിനെ പോലെ ബൈക്കിലെത്തി. ലെതറിന്റെ ജാക്കറ്റും ഹെല്‍മറ്റുമെല്ലാം വെച്ച് ഗ്രൗണ്ടിലേക്ക് ഒരാള്‍ ബൈക്കില്‍ വരുന്നത് കണ്ട് ശരിക്കും ഞെട്ടി. ഹെല്‍മറ്റ് മാറ്റിയപ്പോഴാണ് അത് അക്തറാണെന്ന് മനസിലായത്, ഹര്‍ഭജന്‍ സിങ് പറയുന്നു. 

ആദ്യ കാലത്ത് സൂപ്പര്‍ താരങ്ങളുടെ കൈകളില്‍ മാത്രമാണ് പണം ഉണ്ടായിരുന്നത് എന്ന് അക്തര്‍ പറയുന്നു. സച്ചിനായിരുന്നു ആ സമയം വലിയ സമ്പാദ്യമുള്ള താരം. എന്നാല്‍ ഇന്ന് എല്ലാ ഇന്ത്യന്‍ താരങ്ങളുടെ കൈകളിലും പണമുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വവും കൂടുന്നു. കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതോടെ ഒത്തുകളി പോലെ ഉണ്ടാവുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT