Mitchell Starc holds the ball aloft for his 22-ball five-wicket haul AFP Photo
Sports

ചരിത്ര വിജയത്തിന്റെ തിളക്കത്തില്‍ നിന്ന് വന്‍ തകര്‍ച്ചയിലേക്ക്; മക്കെയ്‌യില്‍ ബംഗ്ലാദേശിനെ എറിഞ്ഞിട്ട് സ്റ്റാര്‍ക്ക്, 64ന് പുറത്ത്

10 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മക്കെയ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ചരിത്രവിജയത്തിന് പിന്നാലെ ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ഡാര്‍വിനിലെ അപ്രതീക്ഷിത തോല്‍വിക്ക് മക്കെയ്യില്‍ അതിശക്തമായ മറുപടിയുമായി ഓസ്‌ട്രേലിയ തിരിച്ചടിച്ചു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ തകര്‍പ്പന്‍ പേസ് ആക്രമണത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ബംഗ്ലാദേശ് വെറും 64 റണ്‍സിന് ഓള്‍ഔട്ടായി.

മത്സരത്തിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമിനെ പുറത്താക്കിയാണ് സ്റ്റാര്‍ക്ക് വിക്കറ്റുവേട്ട തുടങ്ങിയത്. ടെസ്റ്റ് ചരിത്രത്തില്‍ നാലാം തവണയാണ് സ്റ്റാര്‍ക്ക് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തുന്നത്. ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ താരമായി അദ്ദേഹം മാറി. 10 ഓവറില്‍ വെറും 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 6 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് പിഴുതത്. ഇതില്‍ 6 ഓവറുകളും മെയ്ഡനായിരുന്നു. 22 പന്തിന്റെ ഇടവേളയില്‍ അഞ്ച് വിക്കറ്റുകള്‍ പിഴുത സ്റ്റാര്‍ക്കിന്റെ വേഗത ബംഗ്ലാദേശ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു.

ബംഗ്ലാദേശ് നിരയിലെ ആദ്യ ആറില്‍ നാല് ബാറ്റര്‍മാര്‍ അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. ഓപ്പണര്‍മാരുള്‍പ്പെടെയുള്ള പ്രധാന താരങ്ങളെല്ലാം സ്റ്റാര്‍ക്കിന്റെ പേസിന് മുന്നില്‍ കീഴടങ്ങി. 14 റണ്‍സെടുത്ത ഷോറിഫുള്‍ ഇസ്ലാമാണ് അവരുടെ ടോപ് സ്‌കോറര്‍. ഷോറിഫുലിനു പുറമെ മെഹ്ദി ഹസന്‍ (11), ഹസന്‍ മഹ്മൂദ് (10)തൈജുല്‍ ഇസ്ലാം (11*) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ആദ്യമായി ജയം കുറിച്ചതിനു തൊട്ടടുത്ത മത്സരത്തിലാണ് ബംഗ്ലാദേശ് വന്‍ തകര്‍ച്ച നേരിട്ടത്.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. ഒടുവില്‍ അവസാന വിക്കറ്റ് കൂട്ടുകെട്ടിലെ ചെറുത്തുനില്‍പ്പാണ് ടീമിനെ ഏറ്റവും ചെറിയ ടെസ്റ്റ് സ്‌കോറില്‍ നിന്ന് രക്ഷിച്ചത്. ടെസ്റ്റിലെ ബംഗ്ലാദേശിന്റെ ഏറ്റവും ചെറിയ നാലാമത്തെ ഇന്നിങ്‌സ് സ്‌കോറിലാണ് ഓസീസ് പട എറിഞ്ഞിട്ടത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്കും തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. 41 റണ്‍സിനിടെ അവര്‍ക്ക് 3 വിക്കറ്റുകള്‍ നഷ്ടമായി. എങ്കിലും നിലവില്‍ മത്സരത്തില്‍ പിടിമുറുക്കാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയര്‍. പരമ്പരയില്‍ 1-0ത്തിന് മുന്നിലുള്ള ബംഗ്ലാദേശിനെതിരെ മക്കെയ്‌യില്‍ ശക്തമായ തിരിച്ചുവരവാണ് ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത്. പരമ്പര നഷ്ടമാകാതിരിക്കാന്‍ ഓസ്‌ട്രേലിയക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

Mitchell Starc leads Australia's explosive response at Mackay after shocker in Darwin, Bangladesh all-out for 64

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഡിവിഷൻ വിഭജനം ഏകപക്ഷീയം; കേരളത്തിന്റെ വികസനത്തെ തകർക്കും; ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് മുഖ്യമന്ത്രി

വിമാന യാത്രയ്ക്ക് ഇനി ഫിസിക്കല്‍ ബോര്‍ഡിങ് പാസ് ആവശ്യമില്ല; പുതിയ നിയമവുമായി കേന്ദ്രം

പായസം ഫ്രിഡ്ജിൽ എത്ര ദിവസം സൂക്ഷിക്കാം?

ഡ്രസ് കോഡിനെ ചൊല്ലി തർക്കം; വിദ്യാർഥികൾ തമ്മിൽ തെരുവിൽ കൂട്ടത്തല്ല്|VIDEO

HLL Lifecare: മാനേജർ,സെക്യൂരിറ്റി ഇൻസ്പെക്ടർ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം!