ഫോട്ടോ: ബിസിസിഐ 
Sports

മുംബൈയോ അഹമ്മദാബാദോ? ഒമൈക്രോണ്‍ ഭീഷണി കണക്കിലെടുത്ത് പകരം പ്ലാനുകളുമായി ബിസിസിഐ

കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ചര്‍ച്ച ചെയ്യും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യം ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ചര്‍ച്ച ചെയ്യും. കോവിഡ് വ്യാപനം രൂക്ഷമായാല്‍ എന്തെല്ലാം വഴികളാണ് സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ചാണ് ചര്‍ച്ച. 

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഹോം-എവേ മത്സരങ്ങള്‍ എന്ന നിലയില്‍ ഐപിഎല്‍ സംഘടിപ്പിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. എന്നാല്‍ ഇതിന് ഒമൈക്രോണ്‍ വ്യാപണം ഭീഷണി ഉയര്‍ത്തുന്നു. കോവിഡ് വ്യാപനം വീണ്ടും രാജ്യത്ത് രൂക്ഷമായാല്‍ ഒന്ന് രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമാണ് മത്സരങ്ങള്‍ നടത്തുന്നതിനെ കുറിച്ച് ബിസിസിഐ ആലോചിച്ചേക്കും. 

ഏപ്രില്‍ രണ്ടിന് അടുത്ത സീസണ്‍ ആരംഭിച്ചേക്കും

ഏപ്രില്‍ രണ്ടിന് അടുത്ത സീസണ്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസമാണ് ഐപിഎല്‍ ഫ്രാഞ്ചൈസികളുമായി ബിസിസിഐ ചര്‍ച്ച നടത്തുന്നത്. മുംബൈയിലും പുനെയിലും മാത്രമായി ഐപിഎല്‍ മത്സരങ്ങള്‍ നടത്തണമോ, അതോ ഗുജറാത്തിലെ അഹമ്മദാബാദ്, ബറോഡ, രാജ്‌കോട്ട് എന്നിവിടങ്ങളിലായി മത്സരങ്ങള്‍ ചുരുക്കണമോ എന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്യും. 

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണിലും യുഎഇയിലാണ് മത്സരങ്ങള്‍ നടന്നത്. 2020ലെ സീസണ്‍ മുഴുവനായി യുഎഇയില്‍ നടന്നപ്പോള്‍ 2021 സീസണിന്റെ ആദ്യഭാഗം ഇന്ത്യയിലും ബാക്കി മത്സരങ്ങള്‍ യുഎഇയിലും നടന്നു. ഐപിഎല്‍ താരലേളം ഫെബ്രുവരി രണ്ടാം വാരത്തോടെ നടന്നേക്കും. കൊച്ചി, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളാണ് താര ലേത്തിനുള്ള വേദിയായി പരിഗണിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു; ഒരു മണി മുതല്‍ മൂന്ന് മണിവരെ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ 6 ലക്ഷം രൂപ ശമ്പളത്തോടെ ജോലി നേടാം; 93 ഒഴിവുകൾ

'സിനിമയിലെ പല മാമൂലുകളെയും തകര്‍ത്തു; കടുത്ത വിയോജിപ്പുള്ളവരും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു'

'ശ്രീനിവാസനെക്കുറിച്ച് സംസാരിക്കാന്‍ ആഗ്രഹിച്ചിരുന്നു ഈ വേളയിലായതില്‍ ദുഃഖമുണ്ട്'; വിതുമ്പി സിനിമാ ലോകം

'എനിക്ക് മതിയായി എന്ന് ശ്രീനി കഴിഞ്ഞ ദിവസം പറഞ്ഞു; ഇപ്പോള്‍ പോകും എന്ന തോന്നല്‍ ഉണ്ടായിരുന്നില്ല'; വിതുമ്പി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT