ഫോട്ടോ: ട്വിറ്റർ 
Sports

'ഭക്ഷണം ലഭിച്ചില്ല, സമൂസ കഴിച്ചാണ് ഹര്‍മന്‍പ്രീത് 171 റണ്‍സ് നേടിയത്; ജേഴ്‌സി പുരുഷ താരങ്ങളുടെ പഴയതും'; വനിതാ ക്രിക്കറ്റിലേക്ക് ചൂണ്ടി വിനോദ് റായ്‌

വിനോദ് റായിയുടെ ഓട്ടോബയോഗ്രഫി നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാനിലാണ് വെളിപ്പെടുത്തല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് നേരിട്ടിരുന്ന അവസ്ഥയിലേക്ക് വിരല്‍ ചൂണ്ടി വിനോദ് റായ്. സുപ്രീംകോടതി നിയോഗിച്ച ബിസിസിഐയുടെ ഭരണകാര്യ സമിതിയുടെ തലവനായിരിക്കെ അറിഞ്ഞ സംഭവങ്ങളാണ് വിനോദ് റായ് വെളിപ്പെടുത്തുന്നത്. 

വിനോദ് റായിയുടെ ഓട്ടോബയോഗ്രഫി നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാനിലാണ് വെളിപ്പെടുത്തല്‍. വനിതാ ക്രിക്കറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞില്ല എന്നതാണ് കുറ്റബോധമുണ്ടാക്കുന്നത്. വനിതാ ക്രിക്കറ്റിന് അത് അര്‍ഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല, വിനോദ് റായ് പറയുന്നു.

പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത്

2006 വരെ വനിതാ ക്രിക്കറ്റ് ഗൗരവമായി തന്നെ എടുത്തിരുന്നില്ല. ഇന്ത്യന്‍ പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത് എന്ന് ഞാന്‍ അറിഞ്ഞു. ഇത് തുടരാനാവില്ലെന്നും വനിതാ താരങ്ങളുടെ ജേഴ്‌സിയില്‍ വ്യത്യാസം വേണമെന്നും ഞാന്‍ നൈക്കിനെ അറിയിച്ചു, ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് റായ് പറയുന്നു. 

2017ലെ വനിതാ ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് എടുക്കുന്നത് വരെ വനിതാ ക്രിക്കറ്റിന് ഞാന്‍ വലിയ ശ്രദ്ധ നല്‍കിയില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്. എനിക്ക് വയറിന് ബുദ്ധിമുട്ടുണ്ടായി, അതിനാല്‍ കൂടുതല്‍ ഓടാന്‍ വയ്യാഞ്ഞിട്ടാണ് സിക്‌സുകള്‍ അടിച്ചത്, ഹര്‍മന്‍ എന്നോട് പറഞ്ഞു. മത്സരത്തിന് മുന്‍പ് ലഭിക്കേണ്ട ഭക്ഷണം അവര്‍ക്ക് ലഭിച്ചിരുന്നില്ല. സമൂസ കഴിച്ചാണ് അവര്‍ കളിക്കാനിറങ്ങിയത്...

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി