ഫോട്ടോ: എഎഫ്പി(ഫയല്‍) 
Sports

സമയം പാഴാക്കാനില്ല, പെര്‍ത്തില്‍ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം

ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെ തന്നെ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ട്വന്റി20 ലോകകപ്പിനായി ഓസ്‌ട്രേലിയയില്‍ എത്തിയതിന് പിന്നാലെ തന്നെ പരിശീലനം ആരംഭിച്ച് ഇന്ത്യന്‍ ടീം. വ്യാഴാഴ്ചയാണ് ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയില്‍ എത്തിയത്. വെള്ളിയാഴ്ച ഇന്ത്യന്‍ ടീം പരിശീലനത്തിന് ഇറങ്ങി.

ആദ്യ പരിശീലനത്തിന് ഇന്ത്യ ഇറങ്ങി എന്ന ക്യാപ്ഷനോടെ ബിസിസിഐ ഫോട്ടോ പങ്കുവെച്ചു. ലോകകപ്പ് സന്നാഹ മത്സരത്തിന് മുന്‍പായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ഇലവന് എതിരെ ഇന്ത്യ രണ്ട് പരിശീലന മത്സരം കളിക്കും. പെര്‍ത്തില്‍ ഒക്ടോബര്‍ 10, 13 തിയതികളിലായാണ് ഇത്. 

ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡുമാണ് ഇന്ത്യയുടെ എതിരാളികള്‍. ഒക്ടോബര്‍ 23ന് പാകിസ്ഥാന് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയയില്‍ കളിച്ച് പരിചയം ഇല്ലാത്തവരാണ് ടീമിലെ പല താരങ്ങളും എന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ചൂണ്ടിക്കാണിച്ചിരുന്നു. 

ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളോടും പിച്ചുകളോടും കൂടുതല്‍ ഇണങ്ങുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ സംഘം നേരത്തെ തന്നെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചത്. ബുമ്രയുടെ പകരക്കാരന്‍ ഇല്ലാതെയാണ് ഇന്ത്യ ഓസ്‌ട്രേലിയയിലേക്ക് പറന്നത്. മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസില്‍ വ്യക്തത വന്നതിന് ശേഷമാവും ബുമ്രയുടെ പകരക്കാരന്റെ കാര്യത്തില്‍ തീരുമാനമാവുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT