വീഡിയോ ദൃശ്യം 
Sports

ബൗളിങ്ങിലും പിന്നിലല്ല, ആദ്യമായി പന്തെറിഞ്ഞ് ബാബര്‍ അസം, കയ്യടി 

ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാമതാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകമെങ്ങും ബാബറിന്റെ ബാറ്റിങ്ങിന് ആരാധകരുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാമതാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകമെങ്ങും ബാബറിന്റെ ബാറ്റിങ്ങിന് ആരാധകരുണ്ട്. ഇപ്പോള്‍ ഇതാ ബൗളിങ്ങിലും കൈവെക്കുകയാണ് ബാബര്‍. രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യമായി ബാബര്‍ പന്തെറിഞ്ഞു. 

ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലാണ് ബാബര്‍ തന്റെ ബൗളിങ് ആദ്യമായി പരീക്ഷിച്ചത്. ലോകോത്തര ബൗളര്‍മാരെയെല്ലാം അസ്വസ്ഥപ്പെടുത്തുന്ന പതിവാണ് ബാബറിന്. ആ ബാബര്‍ പന്തെറിയുന്നത് കൗതുകത്തോടെയാണ് ലോകം കണ്ടത്. 

ഓരോവര്‍ മാത്രമാണ് ബാബര്‍ എറിഞ്ഞത്. വഴങ്ങിയത് ഒരു റണ്‍ മാത്രം. ആ ഒരോവറില്‍ സ്ലിപ്പിലേക്ക് പന്ത് എത്തിച്ച് വിക്കറ്റ് നേടാനുള്ള അവസരവും ബാബര്‍ സൃഷ്ടിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ അകന്നു പോയി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പന്തെറിഞ്ഞ ബാബര്‍ 4 വിക്കറ്റ് നേടിയിട്ടുണ്ട്. 

ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ്‌

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ബംഗ്ലാദേശ് ഒന്നാം ഇന്നിങ്‌സില്‍ 87 റണ്‍സിന് പുറത്തായി. പിന്നാലെ ഫോളോ ഓണ്‍ ചെയ്യുന്ന ആതിഥേയര്‍ ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പൊരുതുകയാണ്.. 

ഒന്നാം ഇന്നിങ്‌സില്‍ പാകിസ്ഥാന് വേണ്ടി ഫവദ് അലം, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം, അസ്ഹര്‍ അലി എന്നിവര്‍ അര്‍ധ ശതകം കണ്ടെത്തി. സജിദ് ഖാന്റെ എട്ട് വിക്കറ്റ് നേട്ടമാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! 'അതിരടി' 50 കോടിയിലേക്ക്

SCROLL FOR NEXT