ഫോട്ടോ: ട്വിറ്റർ 
Sports

തിരിച്ചടിച്ച് പാകിസ്ഥാന്‍; ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റ് തോല്‍വി

ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ പാക് ടീം മറികടന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടു. അവസാനം വരെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനാണ് പാകിസ്ഥാന്റെ വിജയം.  ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ പാക് ടീം മറികടന്നു. 

അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ മുഹമ്മദ് റിസ്‌വാന്‍ (51 പന്തില്‍ 71), മുഹമ്മദ് നവാസ് (20 പന്തില്‍ 42) എന്നിവരുടെ ബാറ്റിങ്ങാണ് പാക് വിജയത്തില്‍ നിര്‍ണായകമായത്. ആസിഫ് അലി (8 പന്തില്‍ 16), ഖുശ്ദില്‍ ഷാ (11 പന്തില്‍ 14) എന്നിവരും തിളങ്ങി. 

ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് എടുത്തത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചറി നേടിയ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി (44 പന്തില്‍ 60) ആണ് ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നത്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഓപ്പണര്‍ കെ എല്‍ രാഹുലും 28 റണ്‍സ് വീതം നേടി. ഏഷ്യാകപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT