ഫോട്ടോ: ട്വിറ്റർ 
Sports

അഞ്ച് ഓവറിൽ നിലംപൊത്തിയത് അഞ്ച് വിക്കറ്റുകള്‍! പാകിസ്ഥാന് നിര്‍ണായക ജയം

ഒന്‍പത് വിക്കറ്റുകള്‍ നഷ്ടത്തിലാണ് പാകിസ്ഥാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ടി20 ലോകകപ്പ് സൂപ്പര്‍ 12ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പാകിസ്ഥാന് ജയം. മഴയെ തുടര്‍ന്ന് 14 ഓവറില്‍ 142 ആയി പുനര്‍ നിര്‍ണയിച്ചപ്പോള്‍ 33 റണ്‍സിനാണ് അവര്‍ വിജയിച്ചത്. 14 ഓവറിൽ 108 റൺസിൽ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം അവസാനിച്ചു. ജയത്തോടെ അടുത്ത ഘട്ടത്തിലേക്കുള്ള നേരിയ സാധ്യത പാകിസ്ഥാന്‍ നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയ്ക്ക് അടുത്ത കളി നിര്‍ണായകമായി.  

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 185 റണ്‍സാണ് എടുത്തത്. ഒന്‍പത് വിക്കറ്റുകള്‍ നഷ്ടത്തിലാണ് പാകിസ്ഥാന്‍ പൊരുതാവുന്ന സ്‌കോറിലെത്തിയത്. 186 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 69 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട് പരുങ്ങുമ്പോഴാണ് മഴ കളി മുടക്കിയത്. മഴ മാറിയതിന് പിന്നാലെയാണ് വിജയ ലക്ഷ്യം പുനര്‍ നിര്‍ണയിച്ചത്.  

ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറിന്റെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കിനെ നഷ്ടമായി. റണ്ണൊന്നുമെടുക്കാതെ താരം മടങ്ങി. സമീപ കാലത്തായി മോശം ഫോമില്‍ നില്‍ക്കുന്ന മറ്റൊരു ഓപ്പണറും നായകനുമായ ടെംബ ബവുമ പക്ഷേ ഇത്തവണ മികവ് കാണിച്ചു. 

എന്നാല്‍ മൂന്നാമനായി എത്തിയ റിലി റൂസോ ഏഴ് റണ്‍സുമായി മടങ്ങി. പിന്നാലെ ബവുമയും മടങ്ങി. ക്യാപ്റ്റന്‍ 10 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 36 റണ്‍സ് കണ്ടെത്തി. പിന്നീടെത്തിയ എയ്ഡന്‍ മാര്‍ക്രം മികവോടെ കളിച്ച് വരവെ സ്വന്തം സ്‌കോര്‍ 20ല്‍ എത്തിയപ്പോള്‍ പുറത്തായി. ഹെയ്ന്റിച് ക്ലാസന്‍ (15), ട്രിസ്റ്റന്‍ സ്റ്റബ്‌സ് (18), വെയ്ന്‍ പാര്‍നല്‍ (മൂന്ന്), കഗിസോ റബാഡ (ഒന്ന്), ആന്റിച് നോര്‍ക്യ (ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങള്‍. 

പാകിസ്ഥാന് വേണ്ടി മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഷഹീന്‍ അഫ്രീദി മൂന്ന് വിക്കറ്റുകള്‍ പിഴുതു. ഷദബ് ഖാന്‍ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഷദബ് ഖാന്‍, ഇഫ്തിഖര്‍ അഹമ്മദ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് മാന്യത നല്‍കിയത്. ഒരു ഘട്ടത്തില്‍ 43 റണ്‍സ് ചേര്‍ക്കുന്നതനിടെ നാല് വിക്കറ്റ് നഷ്ടപ്പെട്ട അവരെ അഞ്ചാമനായി ക്രീസിലെത്തിയ ഇഫ്തിഖര്‍ അഹമ്മദും ഏഴാമനായി എത്തിയ ഷദബ് ഖാന്‍ എന്നിവരുടെ ബാറ്റിങാണ് തുണച്ചത്. മൂന്നാമനായി ക്രീസിലെത്തിയ മുഹമ്മദ് ഹാരിസും നിര്‍ണായക സംഭാവന നല്‍കി. 

ഷദബ് വെറും 22 പന്തുകള്‍ മാത്രമാണ് നേരിട്ടത്. താരം അടിച്ചെടുത്തത് 52 റണ്‍സ്. മൂന്ന് ഫോറും നാല് സിക്സും സഹിതമായിരുന്നു ഷദബിന്റെ വെടിക്കെട്ട്. ഇഫ്തിഖര്‍ 35 പന്തുകള്‍ നേരിട്ട് രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 51 റണ്‍സ് അടിച്ചെടുത്തു. 

മുഹമ്മദ് ഹാരിസ് 11 പന്തുകളില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 28 റണ്‍സ് വാരി. 22 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 28 റണ്‍സ് തന്നെ കണ്ടെത്തിയ മുഹമ്മദ് നവാസും തിളങ്ങി. ഇവര്‍ നാല് പേരും ഒഴികെ മറ്റൊരു താരവും രണ്ടക്കം കടന്നില്ല. 

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിന് ഇറങ്ങുകയായിരുന്നു. എന്നാല്‍ 43 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ ബാബര്‍ അസം വീണ്ടും നിരാശപ്പെടുത്തി. താരം വെറും ആറ് റണ്‍സുമായി മടങ്ങി. മറ്റൊരു ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ നാല് റണ്‍സ് മാത്രമാണ് ചേര്‍ത്ത്. പിന്നീടാണ് പാക് ടീം മത്സരത്തിലേക്ക് മടങ്ങിയെത്തിയത്. 

ദക്ഷിണാഫ്രിക്കക്കായി പന്തെറിഞ്ഞ എല്ലാവര്‍ക്കും വിക്കറ്റ് കിട്ടു.  ആന്റിച് നോര്‍ക്യ നാല് വിക്കറ്റുകള്‍ വീഴ്ത്തി. വെയ്ന്‍ പാര്‍ണല്‍, കഗിസോ റബാഡ, ലുംഗി എന്‍ഗിഡി, ടബ്രിസ് ഷംസി എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

വിദേശത്ത് പരിപാടി അവതരിപ്പിക്കാം, ബലാത്സംഗക്കേസില്‍ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

കണ്ണ് നിറയാതെ എങ്ങനെ ഉള്ളി അരിയാം

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

SCROLL FOR NEXT