ഫോട്ടോ: ട്വിറ്റർ 
Sports

പരിക്കേറ്റ് സ്വരേവ് പിന്‍മാറി; റാഫയുടെ അതിജീവനം; 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തിലേക്ക് ഒരു ജയം അകലം

സെമിയില്‍ നദാലിന് കടുത്ത വെല്ലുവിളി തീര്‍ത്താണ് സ്വരേവ് നിന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നേടാന്‍ നദാലിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വന്നു

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസില്‍ ഇതിഹാസ താരം റാഫേല്‍ നദാല്‍ ഫൈനലില്‍. സെമിയില്‍ എതിര്‍ താരം ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരിക്കേറ്റ് പിന്‍മാറിയതിനെ തുടര്‍ന്ന് നദാലിന് ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. 14ാം ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിടാന്‍ നദാലിന് ഇനി ഒരു വിജയം മാത്രം മതി. 

സ്‌കോര്‍: 7-6 (10-8), 6-6.

സെമിയില്‍ നദാലിന് കടുത്ത വെല്ലുവിളി തീര്‍ത്താണ് സ്വരേവ് നിന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറില്‍ നേടാന്‍ നദാലിന് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വന്നു. രണ്ടാം സെറ്റും സമാന രീതിയില്‍ മുന്നേറവേയാണ് സ്വരേവിന്റെ പിന്‍മാറ്റം. 

താരത്തിന് കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. വീല്‍ ചെയറിലാണ് താരം കോര്‍ട്ട് വിട്ടത്. 

4-2 എന്ന നിലയില്‍ ലീഡ് സ്വന്തമാക്കിയാണ് സ്വരേവ് ആദ്യ സെറ്റില്‍ മുന്നേറിയത്. ഇത് ഒരു ഘട്ടത്തില്‍ 6-2 ആയി ഉയര്‍ത്താനും സ്വരേവിന് സാധിച്ചു.

എന്നാല്‍ അവിടെ നിന്ന് നദാല്‍ തിരിച്ചടിച്ച് തുടര്‍ച്ചയായി നാല് സെറ്റ് പോയിന്റുകള്‍ നേടി ഒപ്പമെത്തി. ഇതോടെ പോരാട്ടം ടൈബ്രേക്കറിലേക്ക്. 10-8ന് റാഫ ഒന്നാം സെറ്റ് രക്ഷിച്ചെടുക്കുന്നു. 

രണ്ടാം സെറ്റിലും സ്വരേവായിരുന്നു മുന്നില്‍. 5-3 എന്ന നിലയിലാണ് ജര്‍മന്‍ താരം കുതിച്ചത്. അവിടെ നിന്നു നദാല്‍ ഒരിക്കല്‍ കൂടി കയറി വരികയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT