രജത് പടിദാര്‍ ട്വിറ്റര്‍
Sports

പൂജാരയല്ല, കോഹ്‍‍ലിയുടെ പകരക്കാരന്‍ രജത് പടിദാര്‍

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ പടിദാര്‍ 151 റണ്‍സുമായി തിളങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ രജത് പടിദാറിനെ ഉള്‍പ്പെടുത്തി. വ്യക്തിപരമായ കാരണത്താല്‍ ടീമില്‍ നിന്നു ഒഴിവായ വിരാട് കോഹ്‍‍ലിക്ക് പകരമാണ് പടിദാറിനെ ഉള്‍പ്പെടുത്തിയത്.

രഞ്ജിയിലെ ആദ്യ പോരാട്ടത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ഫോമില്‍ നില്‍ക്കുന്ന വെറ്ററന്‍ താരം ചേതേശ്വര്‍ പൂജാരയെ പരിഗണിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സെലക്ടര്‍മാര്‍ പടിദാറിനു അവസരം നല്‍കുകയായിരുന്നു. സര്‍ഫറാസ് ഖാന്‍, അജിന്‍ക്യ രഹാനെ എന്നിവരും സാധ്യതയില്‍ മുന്നിലുണ്ടായിരുന്നു.

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ സന്നാഹ മത്സരത്തില്‍ കഴിഞ്ഞ ആഴ്ച താരം 151 റണ്‍സുമായി തിളങ്ങിയിരുന്നു. മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ നാലാം സ്ഥാനത്ത് കളിച്ചതടക്കമുള്ള പരിചയം താരത്തിനുണ്ട്.

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പരമ്പരയിലെ ആദ്യ ടെസ്റ്റ് നാളെ മുതല്‍ 29 വരെ ഹൈദരാബാദിലാണ്. രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ട് മുതല്‍ ആറ് വരെ വിശാഖപട്ടണത്ത്. മൂന്നാം പോരാട്ടം ഫെബ്രുവരി 15 മുതല്‍ 19 വരെ രാജ് കോട്ടിലും നാലാം ടെസ്റ്റ് ഫെബ്രുവരി 23 മുതല്‍ 27 വരെ റാഞ്ചിയിലും നടക്കും. അഞ്ചാമത്തേയും അവസാനത്തേയും പോരാട്ടം മാര്‍ച്ച് ഏഴ് മുതല്‍ 11 വരെ ധരംശാലയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT