ക്ലാസന്‍റെ ബാറ്റിങ് ട്വിറ്റര്‍
Sports

'ക്ലാസ് (സന്‍) ഇന്നിങ്‌സില്‍ ഞങ്ങളുടെ തല കറങ്ങി!'

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഭിനന്ദിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കഴിഞ്ഞ ദിവസം നേടിയത് ഐപിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണ്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ടീം അടിച്ചെടുത്തത്.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സ്ഥാപിച്ച അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 റണ്‍സെന്ന റെക്കോര്‍ഡാണ് എസ്ആര്‍എച് പഴങ്കഥയാക്കിയത്. 11 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് എസ്ആര്‍എച് സ്വന്തം തട്ടകത്തില്‍ മറികടന്നത്. പിന്നാലെ സണ്‍റൈസേഴ്‌സിനെ അഭിനന്ദിച്ച് ബംഗളൂരു പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ശ്രദ്ധേയമായത്.

'ക്ലാസ് (സന്‍) ഇന്നിങ്‌സില്‍ ഞങ്ങളുടെ തല കറങ്ങുന്നു. പുതിയ ബഞ്ച് മാര്‍ക്കിനു അഭിനന്ദനങ്ങള്‍. റെക്കോര്‍ഡുകള്‍ എന്നാല്‍ തകര്‍ക്കപ്പെടാനുള്ളതാണ്. ഗംഭീരം സണ്‍റൈസേഴ്‌സ്'- റെക്കോര്‍ഡ് നേട്ടത്തില്‍ ടീമിനെ അഭിനന്ദിച്ച് ആര്‍സിബി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ് ഹൃദ്യമായി. സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റായാണ് ആരാധകര്‍ പോസ്റ്റിനെ കണ്ടത്.

മത്സരത്തില്‍ 23 പന്തില്‍ ഏഴ് സിക്‌സുകള്‍ സഹിതം 63 റണ്‍സ് വാരി അഭിഷേക് ശര്‍മയും 34 പന്തില്‍ ഏഴ് സിക്‌സുകള്‍ തൂക്കി 80 റണ്‍സുമായി ഹെയ്ന്റിച് ക്ലാസനും തിളങ്ങിയതോടെയാണ് മികച്ച സ്‌കോര്‍ പിറന്നത്. ട്രാവിസ് ഹെഡ്ഡ് (24 പന്തില്‍ 62), എയ്ന്‍ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരും തിളങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പരാതിപ്പെട്ടത് എന്‍റെ തെറ്റ്; ആത്മഹത്യ ചെയ്യണമായിരുന്നു; എന്നെ ജീവിക്കാന്‍ വിടൂ...'; വൈകാരിക കുറിപ്പുമായി അതിജീവിത

'റിവേര്‍സ് ബാങ്ക് ഓഫ് ഇന്ത്യ', സിനിമയില്‍ ഉപയോഗിക്കുന്ന ഡ്യൂപ്ലിക്കേറ്റ് നോട്ട് നല്‍കി സാധനം വാങ്ങി, ആര്‍ട്ട് അസിസ്റ്റന്റ് പിടിയില്‍

ഈ ഒരു ഐറ്റം മതി, കൈകളിലേയും അടുക്കളയിലേയും രൂക്ഷ ​ഗന്ധം മാറാൻ

'രണ്ട് മക്കളുണ്ട്, കുടുംബം പോറ്റുന്നതിനായാണ് വന്നത്, ഒരു കേസില്‍ പോലും പ്രതിയല്ല'

'എത്ര പണമിറക്കിയിട്ടും ഏട്ടന്റെ പടങ്ങളെ രക്ഷപ്പെടുത്താന്‍ പറ്റിയില്ലല്ലോ?'; ചോദ്യവുമായി ഭാഗ്യലക്ഷ്മി

SCROLL FOR NEXT