ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം ഫയല്‍
Sports

ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം മൂലം; അസ്ഹറുദ്ദീന്‍ കേസ് മുന്നോട്ട് പോയാന്‍ വമ്പന്‍മാര്‍ കുടുങ്ങിയേനെ; ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലെ ഇതിനെതിരെ നിയമമുണ്ട്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍താരം എസ് ശ്രീശാന്തിനെതിരെ ശക്തമായ തെളിവുകളുണ്ടായിട്ടും നിയമത്തിന്റെ അഭാവം മൂലമാണ് രക്ഷപ്പെട്ടതെന്ന് മുന്‍ ഡല്‍ഹി പൊലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. ക്രിക്കറ്റിലെയോ കായികരംഗത്തെയോ അഴിമതി കൈകാര്യം ചെയ്യാന്‍ ഒരു നിയമവുമില്ലെന്നും ശ്രീശാന്ത് രക്ഷപ്പെടാന്‍ കാരണമായത് അതാണെന്നും അദ്ദേഹം പറഞ്ഞു.

ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലെ ഇതിനെതിരെ നിയമമുണ്ട്. ഇന്ത്യയില്‍ ക്രിക്കറ്റ് അഴിമതി ഗൗരവമായി കൈകാര്യം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2013 മുതല്‍ ഇന്ത്യയില്‍ ഇതിനുളള നിയമം കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുന്നുണ്ട്. 2018ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച പ്രിവന്‍ഷന്‍ ഓഫ് സ്‌പോര്‍ട്ടിങ് ഫ്രോഡ് ബില്ലില്‍ കായികതട്ടിപ്പുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പത്ത് ലക്ഷം രുപ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാല്‍ എന്താണ് അത് നടപ്പാകാത്തതെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നീരജ് കുമാര്‍ ഡല്‍ഹി പൊലീസ് കമ്മീഷണറായിരിക്കെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായ ശ്രീശാന്തിനെയും അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ വാതുവെപ്പ് കേസില്‍ അറസ്റ്റ്. അറസ്റ്റിനെ പ്രശംസിച്ച കോടതി നിയമത്തിന്റെ അഭാവത്തില്‍ ശിക്ഷ വിധിക്കാന്‍ സാധിക്കില്ലെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ് അസ്ഹറുദ്ദീനെതിരായ കേസ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍ വമ്പന്‍മാരുടെ പേരുകള്‍ പുറത്തുവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് സന്ദീപ്, ആറന്മുളയില്‍ അബിന്‍, അടൂരില്‍ രമ്യ ഹരിദാസ്, തിരുവമ്പാടിയില്‍ ജോയി; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എഐസിസി സര്‍വേ നിര്‍ദേശങ്ങള്‍

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

'എപ്പോഴും ശ്രീനിയെ പുകഴ്ത്തുന്നു, ഇന്റര്‍വ്യുവിലും ഭര്‍ത്താവിനെ പ്രൊമോട്ട് ചെയ്യുന്നു'; വിമര്‍ശകര്‍ക്ക് പേളിയുടെ മറുപടി

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് തിരിച്ചടി; ഇംപീച്ച്മെന്റ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

കട്ടിലില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി, മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു

SCROLL FOR NEXT