മുഹമ്മദ് സല/ഫോട്ടോ: എഎഫ്പി 
Sports

പെനാല്‍റ്റിയില്‍ സലയ്ക്കും പിഴച്ചു, ഈജിപ്തിനെ വീഴ്ത്തി സെനഗല്‍ ഖത്തറിലേക്ക്; തല ഉയര്‍ത്തി പോളണ്ടും 

ഒന്‍പതാം വട്ടം ലോകകപ്പിന് യോഗ്യത നേടി പോളണ്ട്. തുടരെ രണ്ടാം വട്ടമാണ് പോളണ്ട് ലോകകപ്പിന് എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഴ്‌സോ: ഒന്‍പതാം വട്ടം ലോകകപ്പിന് യോഗ്യത നേടി പോളണ്ട്. തുടരെ രണ്ടാം വട്ടമാണ് പോളണ്ട് ലോകകപ്പിന് എത്തുന്നത്. ലോകകപ്പ് പ്ലേഓഫ് ഫൈനലില്‍ സ്വീഡനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്താണ് പോളണ്ട് ഖത്തറിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. 

49ാം മിനിറ്റില്‍ പോളണ്ട് ക്യാപ്റ്റന്‍ ലെവന്‍ഡോസ്‌കി പിഴവുകളില്ലാതെ പെനാല്‍റ്റി വലയിലെത്തിച്ചപ്പോള്‍ 72ാം മിനിറ്റില്‍ സ്വീഡന്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് പോളണ്ട് മധ്യനിര താരം സെലന്‍സ്‌കി വല കുലുക്കിയത്. 

ലോകകപ്പിലേക്ക് ടിക്കറ്റ് ഉറപ്പിച്ചതിന് പിന്നാലെ ഡച്ച് പടയെ അഭിനന്ദിച്ച് പോളണ്ട് പ്രസിഡന്റും എത്തി. തല ഉയര്‍ത്തി പോളണ്ട് ഖത്തറിലേക്ക്! അര്‍ഹിച്ച ജയം, അഭിമാനം, നന്ദി എന്നാണ് പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രെ ദുഡ ട്വിറ്ററില്‍ കുറിച്ചത്. 

തുടരെ രണ്ടാം വട്ടവും സെനഗല്‍

മൂന്നാം വട്ടമാണ് സെനഗല്‍ ലോകകപ്പിന് യോഗ്യത നേടുന്നത്. തുടരെ രണ്ടാം വട്ടവും. പ്ലേഓഫില്‍ പെനാല്‍റ്റിയിലൂടെയാണ് ഈജിപ്തിനെ സെനഗല്‍ വീഴ്ത്തിയത്. ആദ്യ പാദത്തില്‍ ഈജിപ്ത് 1-0ന് ജയിച്ചിരുന്നു. എന്നാല്‍ രണ്ടാം ഒരു ഗോള്‍ ബലത്തില്‍ ജയം പിടിച്ചു. ഇതോടെ 1-1 എന്ന ഗോള്‍ സറാശരി വന്നതോടെ കളി പെനാല്‍റ്റിയിലേക്ക് നീണ്ടു. 

3-1നാണ് സെനഗല്‍ പെനാല്‍റ്റി ജയിച്ചത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ഈജിപ്തിനെ വീഴ്ത്തിയാണ് സെനഗല്‍ കിരീടം നേടിയിരുന്നത്. കാമറൂണിനോട് 2-1ന് തോറ്റ് അള്‍ജീരിയ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇഞ്ചുറി ടൈമിലെ കാള്‍ ടോക്കോയുടെ ഗോളാണ് ഇവിടെ അള്‍ജീരിയയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ത്തത്. 118ാം മിനിറ്റിലായിരുന്നു ഇത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT