മുംബൈ: ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മുംബൈ ഇന്ത്യന്‍സില്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്നു താരത്തെ മുംബൈ രണ്ട് കോടി രൂപയ്ക്ക് സ്വന്തമാക്കി. ഐപിഎല്‍ താരക്കൈമാറ്റ വിപണി ഉണര്‍ന്നതോടെയാണ് താരത്തിന്റെ കൂടുമാറ്റം. നിലവില്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെ നയിക്കുന്നത് ശാര്‍ദുല്‍ ഠാക്കൂറാണ്.
ശാർദുൽ ഠാക്കൂറിനു പകരമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെയാണ് മുംബൈ ലഖ്നൗ സൂപ്പർ ജയന്റ്സിനു കൈമാറാൻ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണുകളിലായി താരം ബഞ്ചിൽത്തന്നെയായിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 2 കോടി രൂപയ്ക്കാണ് ശാര്‍ദുല്‍ എല്‍എസ്ജിയില്‍ എത്തിയത്. കഴിഞ്ഞ സീസണില്‍ മെഗാ താര ലേലത്തില്‍ ശാര്‍ദുലിനെ ആരും വാങ്ങിയിരുന്നില്ല. അണ്‍സോണ്‍ഡായി മാറിയ താരത്തെ പക്ഷേ പിന്നീട് ലഖ്‌നൗ ടീമിലെത്തിക്കുകയായിരുന്നു. ഒരു താരത്തിനു പരിക്കേറ്റതോടെയാണ് ശാര്‍ദുലിനെ ലഖ്‌നൗ പാളയത്തിലെത്തിച്ചത്. പത്ത് മത്സരങ്ങളില്‍ അവര്‍ക്കായി ഇറങ്ങി. 13 വിക്കറ്റുകളും ടീമിനായി വീഴ്ത്തി.
ഐപിഎല്ലില്‍ 105 മത്സരങ്ങള്‍ കളിച്ച താരമാണ് ശാര്‍ദുല്‍. 107 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 325 റണ്‍സും അടിച്ചെടുത്തു. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം 2018ലും 2021ലും താരം ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുണ്ട്.
ഐപിഎല്‍ കരിയറില്‍ ഇത് മൂന്നാം തവണയാണ് താരം ഇത്തരത്തില്‍ ടീം മാറുന്നത്. 2017ല്‍ പഞ്ചാബ് കിങ്‌സില്‍ നിന്നു താരം റൈസിങ് പുനെ സൂപ്പര്‍ ജയന്റിലെത്തിയിരുന്നു. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്നു താരക്കൈമാറ്റത്തിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലുമെത്തി.
ഇതാദ്യമായാണ് താരം നാട്ടിലെ സ്വന്തം ടീമിലേക്ക് വരുന്നത്. 2010, 12 സീസണുകളില്‍ പരിശീലന ഘട്ടത്തില്‍ പന്തെറിയാനായി നിയോഗിക്കപ്പെട്ടതു മാത്രമാണ് മുംബൈ ഇന്ത്യന്‍സുമായുള്ള ശാര്‍ദുലിന്റെ നേരത്തെയുള്ള ബന്ധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates