സ്റ്റീവ് സ്മിത്ത്/ ട്വിറ്റർ 
Sports

'ഐപിഎല്ലിലെ ഒരു അസാധാരണ ടീമില്‍ ഞാന്‍ ചേരുന്നു!'- അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി സ്മിത്ത്

ആകാംക്ഷ നിറയ്ക്കുന്നൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മിത്ത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് ഇത്തവണത്തെ ഐപിഎല്ലില്‍ ഒരു ടീമിലും അംഗമല്ല. താരത്തെ മിനി ലേലത്തില്‍ ആരും വിളിച്ചെടുത്തിരുന്നില്ല. 2021ന് ശേഷം താരം ഐപിഎല്‍ കളിച്ചിട്ടില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് അവസാനമായി താരം കളത്തിലെത്തിയത്. 

ആകാംക്ഷ നിറയ്ക്കുന്നൊരു വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്മിത്ത്. ഇത്തവണത്തെ ഐപിഎല്ലില്‍ താനുണ്ടാകുമെന്ന അമ്പരപ്പിക്കുന്ന പ്രഖ്യാപനമാണ് താരം വീഡിയോയിലൂടെ നടത്തിയത്. എന്നാല്‍ ഏത് ടീമാണെന്ന് താരം പറയുന്നില്ല. 

'നമസ്‌തേ ഇന്ത്യ, നിങ്ങള്‍ക്ക് ആവേശം തരുന്ന ഒരു കാര്യം ഞാന്‍ വെളിപ്പെടുത്തുന്നു. ഞാനും 2023ലെ ഐപിഎല്ലിന്റെ ഭാഗമാകുകയാണ്. ഇന്ത്യയിലെ അസാധാരണത്വം നിറഞ്ഞ ആവേശം തരുന്നു ഒരു ടീമിനൊപ്പം ഞാന്‍ ചേരുകയാണ്'- എന്നാണ് സ്മിത്ത് വീഡിയോയില്‍ പറയുന്നത്. ഏത് ടീമിലേക്കാണ് സ്മിത്ത് എത്തുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. 

ടൂർണമെന്റിലെ കമന്റേറ്റർ പാനലിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. തിരിച്ചുവരവ് ഐപിഎൽ കമന്റേറ്ററായാണ് എന്നും വാർത്തകളുണ്ട്.

ഐപിഎല്ലില്‍ ആറ് ടീമുകള്‍ക്കായി നേരത്തെ കളിച്ചിട്ടുള്ള താരമാണ് സ്മിത്ത്. 2021ന് ശേഷം പക്ഷേ താരം ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ഐപിഎല്ലില്‍ 100ന് മുകളില്‍ മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

SCROLL FOR NEXT