ഫോട്ടോ: എഎഫ്പി 
Sports

2022ല്‍ നിറഞ്ഞ് കളിച്ച സൂര്യകുമാര്‍ യാദവ്; പുതുവര്‍ഷം കയ്യില്‍ ക്യാപ്റ്റന്‍സിയും 

ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022ല്‍ മിന്നും ഫോമില്‍ നിറഞ്ഞ് കളിച്ചതോടെ സൂര്യകുമാര്‍ യാദവിനെ തേടി പുതുവര്‍ഷം മറ്റൊരു നേട്ടം എത്തിയിരിക്കുകയാണ്. 2022ല്‍ ട്വന്റി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തെ തേടി ഇന്ത്യന്‍ ക്യാപ്റ്റന്‍സി റോള്‍ എത്തുന്നു. 

31 ട്വന്റി20 മത്സരങ്ങളാണ് ഈ വര്‍ഷം സൂര്യകുമാര്‍ യാദവ് കളിച്ചത്. നേടിയത് 1164 റണ്‍സ്. ബാറ്റിങ് ശരാശരി 46.56. രണ്ട് സെഞ്ചുറിയും 9 അര്‍ധ ശതകവും സൂര്യകുമാര്‍ യാദവ് ഈ വര്‍ഷം ട്വന്റി20യില്‍ കണ്ടെത്തി. 187.44 ആണ് സൂര്യകുമാറിന്റെ സ്‌ട്രൈക്ക്‌റേറ്റ്. 

117 ആണ് ഈ വര്‍ഷത്തെ സൂര്യകുമാര്‍ യാദവിന്റെ ഉയര്‍ന്ന സ്‌കോര്‍. ട്വന്റി20യില്‍ കലണ്ടര്‍ വര്‍ഷം ആയിരം റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സൂര്യകുമാര്‍ യാദവ്. ഈ നേട്ടം തൊടുന്ന ലോക ക്രിക്കറ്റിലെ രണ്ടാമത്തെ ബാറ്ററും. 2021ല്‍ 1326 റണ്‍സ് കണ്ടെത്തിയ പാക് ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ആണ് സൂര്യക്ക് മുന്‍പ് ഈ നേട്ടത്തിലേക്ക് എത്തിയത്. 

എന്നാല്‍ ഏകദിനത്തില്‍ തന്റെ മിന്നും ഫോം കൊണ്ടുവരാന്‍ സൂര്യകുമാറിന് കഴിഞ്ഞിട്ടില്ല. ഈ വര്‍ഷം 13 ഏകദിനങ്ങള്‍ കളിച്ചപ്പോള്‍ 260 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന് കണ്ടെത്താനായത്. ബാറ്റിങ് ശരാശരി 26 മാത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT