വിരാട് കോഹ്‌ലി, ആര്‍ അശ്വിന്‍/ഫയല്‍ ചിത്രം 
Sports

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയൻ ആരാധകർക്ക് കളി കാണാൻ സാധിച്ചേക്കില്ല, കാരണം

എട്ട് ദിവസം മാത്രമാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ളത്. സതാംപ്ടണിൽ ജൂൺ 18നാണ് പോര് ആരംഭിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബായി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരിനായി ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ ഓസ്ട്രേലിയയിൽ ആരാധകർക്ക് കളി കാണാൻ കഴിഞ്ഞേക്കില്ല. ഇന്ത്യയും ന്യൂസിലാൻഡും പോരിനിറങ്ങുന്ന ഫൈനൽ ഓസ്ട്രേലിയയിൽ സംപ്രേഷണം ചെയ്യാൻ ബ്രോഡ്കാസ്റ്റേഴ്സിനെ കണ്ടെത്താൻ ഐസിസിക്ക് കഴിഞ്ഞിട്ടില്ല. 

എട്ട് ദിവസം മാത്രമാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ളത്. സതാംപ്ടണിൽ ജൂൺ 18നാണ് പോര് ആരംഭിക്കുന്നത്. ബ്രോഡ്കാസ്റ്റേഴ്സിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും വരും ദിവസങ്ങളിൽ ചർച്ചകൾ ഫലം കണ്ടേക്കുമെന്നും ഐസിസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഐസിസിയുടെ ബ്രോഡ്കാസ്റ്റ് പാർട്ണറായ സ്റ്റാർ സ്പോർട്സ് ആണ് ​ഗ്ലോബൽ ബ്രോഡ്കാസ്റ്റ് നെറ്റ് വർക്ക് കൈകാര്യം ചെയ്യുന്നത്. എന്നാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നത് ഒരു മത്സരം മാത്രമായതിനാൽ ഈ ഉത്തരവാദിത്വം സ്റ്റാർ സ്പോർട്സ് ഏറ്റെടുത്തില്ല. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ സ്റ്റാർ ഇന്ത്യയാണ് ഫൈനൽ സംപ്രേഷണം ചെയ്യുന്നത്. 

ഇം​ഗ്ലണ്ടിൽ സ്കൈയും സൗത്ത് ആഫ്രിക്കയിൽ സൂപ്പർസ്പോർട്ടും ന്യൂസിലാൻഡിൽ‌ സ്കൈ ന്യൂസിലാൻഡും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സംപ്രേഷണം ചെയ്യും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടം നേടാനുള്ള സാധ്യതകൾ‌ ഓസ്ട്രേലിയയും സജീവമാക്കിയിരുന്നു. എന്നാൽ ഇം​ഗ്ലണ്ടിനെ ഇന്ത്യ 3-1ന് തോൽപ്പിച്ചതോടെ ഓസ്ട്രേലിയയുടെ സാധ്യതകൾ അടഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT