വീഡിയോ ദൃശ്യം 
Sports

അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റ് വിക്കറ്റ്, അവസാന നിമിഷങ്ങളില്‍ ആവേശം നിറച്ച് സ്മിത്തിന്റെ ബൗളിങ്‌

അഞ്ചാം ദിനം അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ സ്മിത്ത് തകര്‍ക്കുമെന്ന് തോന്നിച്ചു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: അഞ്ച് വര്‍ഷത്തിന് ശേഷം ടെസ്റ്റില്‍ വിക്കറ്റ് വീഴ്ത്തി സ്റ്റീവ് സ്മിത്ത്. സിഡ്‌നി ടെസ്റ്റിന്റെ അഞ്ചാം ദിനം അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന്റെ സമനില പ്രതീക്ഷകള്‍ സ്മിത്ത് തകര്‍ക്കുമെന്ന് തോന്നിച്ചു. 

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സ് എന്ന നിലയില്‍ ഇംഗ്ലണ്ട് നില്‍ക്കുമ്പോഴാണ് സ്മിത്തിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍ കമിന്‍സ് പന്ത് നല്‍കിയത്. കളി അവസാനിക്കാന്‍ മൂന്ന് ഓവര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രണ്ട് ഭാഗത്ത് നിന്നും ഓസ്‌ട്രേലിയ സ്പിന്‍ ആക്രമണത്തിന് ശ്രമിക്കുകയായിരുന്നു. 

സ്മിത്തിന്റെ ഓവറിലെ ആദ്യ അഞ്ച് ഡെലിവറിയും അതിജീവിക്കാന്‍ ജാക്ക് ലീച്ചിന് കഴിഞ്ഞു. എന്നാല്‍ അവസാനത്തെ ഡെലിവറിയില്‍ എഡ്ജ് ചെയ്ത പന്ത് സ്ലിപ്പില്‍ ഡേവിഡ് വാര്‍ണറുടെ കൈകളിലേക്ക് എത്തി. സ്മിത്തിന്റെ ടെസ്റ്റിലെ 18ാമത്തെ വിക്കറ്റാണ് ഇത്. 

2016 നവംബറിലാണ് ടെസ്റ്റില്‍ അവസാനമായി സ്മിത്ത് വിക്കറ്റ് വീഴ്ത്തിയത്. സൗത്ത് ആഫ്രിക്കയുടെ വെര്‍നന്‍ ഫിലാന്‍ഡറായിരുന്നു അന്ന് ഇര. സിഡ്‌നിയില്‍ സ്മിത്ത് ലീച്ചിന്റെ വിക്കറ്റ് വീഴ്ത്തിയതോടെ ഓസ്‌ട്രേലിയക്ക് കളി ജയിക്കാന്‍ ഒരു വിക്കറ്റ് കൂടി മതി എന്ന അവസ്ഥയായി. എന്നാല്‍ പത്താം വിക്കറ്റ് പിഴുതെറിയാന്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

SCROLL FOR NEXT