അവസാന ഏകദിനത്തിന് ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍/ഫോട്ടോ: എഎഫ്പി 
Sports

നന്ദി ഓസ്‌ട്രേലിയ! മഞ്ഞയണിഞ്ഞ് പ്രേമദാസ സ്റ്റേഡിയം; ഹൃദയം തൊടുന്ന യാത്രയയപ്പ് നല്‍കി ലങ്കന്‍ ആരാധകര്‍

മഞ്ഞ കുപ്പായം അണിഞ്ഞും ഓസ്‌ട്രേലിയക്കായി ആര്‍പ്പു വിളിച്ചും ആരാധകര്‍ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഓസ്‌ട്രേലിയക്ക് ഹൃദയം തൊടുന്ന യാത്രയയപ്പ് നല്‍കി ശ്രീലങ്കന്‍ ആരാധകര്‍. മഞ്ഞ കുപ്പായം അണിഞ്ഞും ഓസ്‌ട്രേലിയക്കായി ആര്‍പ്പു വിളിച്ചും ആരാധകര്‍ ഓസ്‌ട്രേലിയന്‍ ടീമിന് നന്ദി പറഞ്ഞു. 

അഞ്ച് ഏകദിനങ്ങളുടെ പരമ്പര 3-2ന് ശ്രീലങ്ക സ്വന്തമാക്കി. അവസാന ഏകദിനത്തില്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന്റെ ജയം പിടിച്ചു. കുശാല്‍ മെന്‍ഡിസ് ആണ് പരമ്പരയിലെ താരം. ബാറ്റിങ് തകര്‍ച്ച നേരിട്ട ശ്രീലങ്കയ്ക്ക് തുണയായത് ചമിക കരുണരത്‌നയുടെ 75 റണ്‍സ് ആണ്. 44 ഓവറില്‍ 160 റണ്‍സിന് ലങ്ക ഓള്‍ ഔട്ടായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയം കണ്ടു. 

ഫോട്ടോ: എഎഫ്പി

മത്സരത്തിന് ശേഷം ഓസീസ് താരങ്ങള്‍ ഗ്രൗണ്ടില്‍ വലം വെച്ചും  കയ്യടിച്ചും ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയ എന്ന് വിളിച്ചും ലങ്കന്‍ ആരാധകര്‍ സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത പര്യടനമാക്കി അത് മാറ്റി. 

ഓസ്‌ട്രേലിയക്ക് നന്ദി എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ ഉയര്‍ന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ സംഘര്‍ഷാവസ്ഥയിലായ ശ്രീലങ്കയിലേക്ക് വരാന്‍ ഓസ്‌ട്രേലിയ തയ്യാറായതിനാണ് ലങ്കന്‍ ആരാധകര്‍ നന്ദി അറിയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപ്- കാവ്യ രഹസ്യബന്ധം അറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞു; ബന്ധം തുടരില്ലെന്ന് കാവ്യ ഉറപ്പു നല്‍കി

'30 കോടി നീ വെള്ളം ചേര്‍ത്തതല്ലേടാ'; പോസ്റ്റിന് താഴെ മുഴുവന്‍ തെറി, ലാലേട്ടനോട് പോസ്റ്റ് ഇടേണ്ടെന്ന് പറഞ്ഞു: തരുണ്‍ മൂര്‍ത്തി

ശ്വാസകോശ അർബുദം നേരത്തേ കണ്ടെത്താം, എഐ സഹായത്തോടെ രക്തപരിശോധന

വിമാനത്തിന്റെ ടയര്‍ പൊട്ടാന്‍ കാരണം ജിദ്ദയിലെ റണ്‍വേയില്‍ നിന്നുള്ള വസ്തു?, അന്വേഷണം

കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

SCROLL FOR NEXT