കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം 
Sports

ഇന്ത്യൻ മുൻനിര സ്വിങ്ങിനെ എങ്ങനെ അതിജീവിക്കും എന്നത് മത്സരഫലം നിർണയിക്കും: മൈക്ക് ഹെസൻ

സ്വിങ്ങ് ബോളുകളെ ഇന്ത്യയുടെ മുൻനിര എങ്ങനെ നേരിടും എന്ന് കാണാനാണ് തനിക്ക് ആകാംക്ഷ

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ എന്നിവരുടെ ക്യാപ്റ്റൻസി കഴിവുകളുടെ പരീക്ഷണ വേ​ദിയായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് മൈക്കൽ ഹെസൻ. രണ്ട് ടീമും കരുത്ത് നിറച്ചാണ് ഫൈനലിന് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്വിങ്ങ് ബോളുകളെ ഇന്ത്യയുടെ മുൻനിര എങ്ങനെ നേരിടും എന്ന് കാണാനാണ് തനിക്ക് ആകാംക്ഷ. സതാംപ്ടണിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ന്യൂസിലാൻഡ് പേസർമാരെ ഇന്ത്യൻ മുൻനിര എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം, മൈക്ക് ഹെസൻ പറഞ്ഞു.

നല്ല രണ്ട് നായകന്മാരാണ് കെയ്നും കോഹ് ലിയും. എന്നാൽ അവരുടെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. എല്ലായ്പ്പോഴും തന്റെ ടീമിന് ആധിപത്യം നേടിക്കൊടുക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റൻസിയാണ് കോഹ് ലിയുടേത്. രണ്ട് പേരുടേയും ക്യാപ്റ്റൻസിയെ പരീക്ഷിക്കുന്നതാവും ഫൈനൽ. ആധിപത്യം നേടാൻ രണ്ട് ക്യാപ്റ്റന്മാരും പ്രയോ​ഗിക്കുന്ന പൊടിക്കൈകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെ നേരിട്ട ടെസ്റ്റ് തോൽവി ഇന്ത്യയെ അലട്ടുന്നുണ്ടാവും എന്ന് കരുതുന്നില്ലെന്നും ഹെസൻ പറഞ്ഞു. അന്ന് ന്യൂസിലാൻഡിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇന്ത്യ കളിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാവും തങ്ങളുടെ പ്ലാനുകൾ ഫലപ്രദമായി ​നടപ്പിലാക്കുക ജയം അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT