കെയ്ൻ വില്യംസൺ, വിരാട് കോഹ് ലി/ഫയൽ ചിത്രം 
Sports

ഇന്ത്യൻ മുൻനിര സ്വിങ്ങിനെ എങ്ങനെ അതിജീവിക്കും എന്നത് മത്സരഫലം നിർണയിക്കും: മൈക്ക് ഹെസൻ

സ്വിങ്ങ് ബോളുകളെ ഇന്ത്യയുടെ മുൻനിര എങ്ങനെ നേരിടും എന്ന് കാണാനാണ് തനിക്ക് ആകാംക്ഷ

സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ എന്നിവരുടെ ക്യാപ്റ്റൻസി കഴിവുകളുടെ പരീക്ഷണ വേ​ദിയായിരിക്കും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് മൈക്കൽ ഹെസൻ. രണ്ട് ടീമും കരുത്ത് നിറച്ചാണ് ഫൈനലിന് എത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സ്വിങ്ങ് ബോളുകളെ ഇന്ത്യയുടെ മുൻനിര എങ്ങനെ നേരിടും എന്ന് കാണാനാണ് തനിക്ക് ആകാംക്ഷ. സതാംപ്ടണിലെ സാഹചര്യങ്ങൾ ബാറ്റ്സ്മാന്മാർക്ക് വെല്ലുവിളി ഉയർത്തുന്നതാണ്. ന്യൂസിലാൻഡ് പേസർമാരെ ഇന്ത്യൻ മുൻനിര എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും മത്സരഫലം, മൈക്ക് ഹെസൻ പറഞ്ഞു.

നല്ല രണ്ട് നായകന്മാരാണ് കെയ്നും കോഹ് ലിയും. എന്നാൽ അവരുടെ ക്യാപ്റ്റൻസി വ്യത്യസ്തമാണ്. എല്ലായ്പ്പോഴും തന്റെ ടീമിന് ആധിപത്യം നേടിക്കൊടുക്കാൻ ശ്രമിക്കുന്ന ക്യാപ്റ്റൻസിയാണ് കോഹ് ലിയുടേത്. രണ്ട് പേരുടേയും ക്യാപ്റ്റൻസിയെ പരീക്ഷിക്കുന്നതാവും ഫൈനൽ. ആധിപത്യം നേടാൻ രണ്ട് ക്യാപ്റ്റന്മാരും പ്രയോ​ഗിക്കുന്ന പൊടിക്കൈകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 

കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരെ നേരിട്ട ടെസ്റ്റ് തോൽവി ഇന്ത്യയെ അലട്ടുന്നുണ്ടാവും എന്ന് കരുതുന്നില്ലെന്നും ഹെസൻ പറഞ്ഞു. അന്ന് ന്യൂസിലാൻഡിൽ വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഇന്ത്യ കളിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആരാവും തങ്ങളുടെ പ്ലാനുകൾ ഫലപ്രദമായി ​നടപ്പിലാക്കുക ജയം അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT