ഫയല്‍ ചിത്രം 
Sports

ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നു, തടഞ്ഞത് ധോനി; ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണമെന്ന് മുന്‍ താരം 

ഐപിഎല്ലില്‍ ഹര്‍ദിക് ബൗള്‍ ചെയ്യാതിരുന്നതോടെ ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന് ശേഷം ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത് എന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ദിക്കിന്റെ ഫിനിഷിങ് സ്‌കില്ലിലേക്ക് ചൂണ്ടി ലോകകപ്പ് സംഘത്തില്‍ നിലനിര്‍ത്താന്‍ ധോനി ആവശ്യപ്പെട്ടു എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഐപിഎല്ലില്‍ ഹര്‍ദിക് ബൗള്‍ ചെയ്യാതിരുന്നതോടെ ഹര്‍ദിക്കിനെ നാട്ടിലേക്ക് തിരിച്ചയക്കാനാണ് സെലക്ടര്‍മാര്‍ ആഗ്രഹിച്ചത്. എന്നാല്‍ ധോനിയുടെ അഭ്യര്‍ഥന സെലക്ടര്‍മാര്‍ അംഗീകരിച്ചു. കഴിഞ്ഞ ആറ് മാസമായി ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിലേക്ക് ചൂണ്ടി അഭ്യൂഹങ്ങള്‍ നിറയുകയാണ്. ഇപ്പോള്‍ പറയുന്നത് ഹര്‍ദിക്കിന് തോളിന് പരിക്കെന്നാണ്. ഇവിടെ ഫിറ്റ്‌നസുള്ള ഒരു കളിക്കാരന് അവസരം നിഷേധിക്കപ്പെടുന്നു. ടീമിന് ഉപകാരപ്പെടാത്ത ഫിറ്റ്‌നസ് ഇല്ലാത്ത താരത്തെ കളിപ്പിക്കുന്നു. അത് ശരിയല്ല, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ഒരാള്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്‌

ഹര്‍ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്ന് ഇന്ത്യന്‍ മുന്‍ താരം സന്‍ദീപ് പാട്ടില്‍ പറഞ്ഞു. പ്ലേയിങ് ഇലവനില്‍ ഹര്‍ദിക്കിനെ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നത് കോച്ചിന്റേയും ക്യാപ്റ്റന്റേയും തീരുമാനമാണ്. എന്നാല്‍ ഫിറ്റ്‌നസ് ഇല്ലാത്ത ഒരു താരത്തെ ടീമിലെടുക്കുമ്പോള്‍ അവിടെ ചോദ്യം വരിക സെലക്ടര്‍മാരുടെ നേരെയാണ്, സന്‍ദീപ് പാട്ടില്‍ പറഞ്ഞു. 

ഐപിഎല്ലില്‍ പന്തെറിഞ്ഞില്ല എന്നതിനാല്‍ സെലക്ടര്‍മാര്‍ അവിടെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടിയിരുന്നു. ലോകകപ്പ് സംഘത്തില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് ഫിറ്റ്‌നസ് ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടണമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്വം ഒരാള്‍ ഏറ്റെടുക്കണം. രവി ശാസ്ത്രി ഒന്നും പറയുന്നില്ല. രോഹിത്തും രഹാനെയും പറയുന്നത് ഹര്‍ദിക് ഫിറ്റാണെന്നാണ്. എങ്ങനെയാണ് ഹര്‍ദിക് ഫിറ്റാണ് എന്ന് പറയാനാവുക? ഇത് സാധാരണ ഒരു പരമ്പരയല്ല. ലോകകപ്പ് ആണ് എന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുബായിലെ യുഎസ് കോണ്‍സുലേറ്റിന് നേര്‍ക്ക് ഇറാന്റെ ഡ്രോണ്‍ ആക്രമണം, പിന്നാലെ തീപിടിത്തം

ദുബായ് യുഎസ് കോണ്‍സുലേറ്റിൽ ആക്രമണം, മൊജ്തബ പുതിയ പരമോന്നത നേതാവ്, പത്മകുമാർ പുറത്തേക്ക്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചു; 72കാരനില്‍നിന്ന് 81 ലക്ഷം രൂപ തട്ടി

കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിലിന് പുറത്ത് സ്വീകരണം

ശബരിമല സ്വര്‍ണ്ണക്കൊള്ള: പത്മകുമാറും പുറത്തേക്ക്?; ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി

SCROLL FOR NEXT