വിരാട് കോഹ്‌ലി/ ഫയല്‍ ഫോട്ടോ 
Sports

ടീമിനെ തെരഞ്ഞെടുത്തത് കോഹ് ലിയുടെ സാന്നിധ്യത്തില്‍; പൃഥ്വി ഷായും, ദേവ്ദത്ത് പടിക്കലും ഇംഗ്ലണ്ടിലേക്കില്ല; വഴങ്ങാതെ ബിസിസിഐ

കാര്യങ്ങളില്‍ വ്യക്തത കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാത്തതില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നീ രണ്ട് കളിക്കാരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ ആവശ്യത്തോട് സെലക്ടര്‍മാര്‍ മുഖം തിരിച്ചതായി റിപ്പോര്‍ട്ട്. കാര്യങ്ങളില്‍ വ്യക്തത കണ്ടെത്താന്‍ ടീം മാനേജ്‌മെന്റിന് സാധിക്കാത്തതില്‍ ബിസിസിഐക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകള്‍. 

ശുഭ്മാന്‍ ഗില്ലിന് പരിക്കേറ്റതോടെ ഓപ്പണിങ്ങില്‍ പകരം താരത്തെ വേണം എന്ന ആവശ്യമാണ് ടീം മാനേജ്‌മെന്റ് മുന്‍പോട്ട് വെച്ചത്. ഇതിനൊപ്പം ഇനിയൊരു കളിക്കാരന്‍ കൂടി പരിക്കിലേക്ക് വീഴാനുള്ള സാധ്യത മുന്‍പില്‍ കണ്ട് കവറായി കളിക്കാരനെ അനുവദിക്കണം എന്നും സെലക്ടര്‍മാരോട് ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. 

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ഇംഗ്ലണ്ടിലേക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ജൂണ്‍ 28നാണ് ടീം മാനേജ്‌മെന്റ് സെലക്ടര്‍മാര്‍ക്ക് കത്തയച്ചത്. നിലവില്‍ റിസര്‍വ് താരമായി അഭിമന്യു ഈശ്വരനാണ് ടീമിനൊപ്പമുള്ളത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളിങ് നിരയ്ക്ക് മുന്‍പില്‍ അഭിമന്യുവിനെ നിര്‍ത്താന്‍ ടീം മാനേജ്‌മെന്റിന് ആത്മവിശ്വാസമില്ല. 

പൃഥ്വി ഷാ, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ മറികടന്ന് അഭിമന്യു ഈശ്വരന്‍ ടീമിലേക്ക് എത്തിയതിനേയും ചോദ്യം ചെയ്യപ്പെടുന്നു. എന്താണ് പദ്ധതി എന്നതില്‍ ടീം മാനേജ്‌മെന്റിന് വ്യക്തത വേണം എന്നാണ് ബിസിസിഐ വൃത്തങ്ങളുടെ പ്രതികരണം. 

കോഹ് ലിയുടെ സാന്നിധ്യത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത കളിക്കാരെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താം എന്നതില്‍ ടീം മാനേജ്‌മെന്റിന് വ്യക്തത വേണമെന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇംഗ്ലണ്ടില്‍ നാല് ഓപ്പണര്‍മാര്‍ ഇപ്പോള്‍ ടീമിനൊപ്പമുണ്ട്. കോവിഡ് സാഹചര്യങ്ങളെ തുടര്‍ന്നാണ് അത്. അതിന് മുന്‍പ് ഈ ആഡംബരം ഇന്ത്യന്‍ ടീമിന് ലഭിച്ചിരുന്നില്ല. വലിയ ടൂറുകളില്‍ 15 കളിക്കാരെ വെച്ചാണ് അവര്‍ക്ക് കളിക്കേണ്ടിയിരുന്നത്. ഇവിടെ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും കളിക്കാരെ തെരഞ്ഞെടുക്കുന്നതില്‍ ഒരേ പേജില്‍ വരണമായിരുന്നു. 24 കളിക്കാരെ തെരഞ്ഞെടുക്കുക എന്നത് സെലക്ടര്‍മാരുടെ ജോലി എളുപ്പമാക്കി. എന്നാല്‍ ഈ 24 പേരില്‍ അവര്‍ക്ക് ഉറപ്പില്ലെങ്കില്‍ ആ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. സാന്നിധ്യത്തില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതിന്‍ രാജിന്റെ മരണം: ഇടപെട്ട് ഗവര്‍ണര്‍; കര്‍ശന നടപടി സ്വീകരിക്കാന്‍ വിസിക്ക് നിര്‍ദേശം

കേരളത്തിൽ വയോജനങ്ങൾക്കായി വാക്സിനേഷൻ, ലോകാരോഗ്യ സംഘടനയും സംസ്ഥാന സർക്കാരും ധാരണയിലെത്തി

കണ്ണൂരില്‍ ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു

'കുറേ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല'; യേശുദാസിനൊപ്പം വിഷു ആഘോഷിച്ച് മനോജ് കെ ജയൻ

അമേരിക്ക- ഇറാന്‍ ചര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 1200 പോയിന്റ് കുതിച്ചു; രൂപയ്ക്കും നേട്ടം

SCROLL FOR NEXT