മുണ്ടക്കമുഗളില്‍ ലോകകപ്പ് ആഘോഷിക്കാന്‍ വേണ്ടി വീട് വാങ്ങി ആരാധകകൂട്ടം/ഫോട്ടോ: ടി പി സൂരജ്‌ 
Sports

'ആര്‍പ്പു വിളിച്ച് ബഹളം വെച്ച് ലോകകപ്പ് കാണണം'; 23 ലക്ഷം രൂപയുടെ വീട് വാങ്ങി ആരാധകര്‍

കൊച്ചിയിലെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു വീട് തന്നെ പുതുതായി വാങ്ങി. 23 ലക്ഷം രൂപ മുടക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒറ്റയ്ക്കിരുന്നല്ല, എല്ലാവര്‍ക്കും ഒപ്പം ആരവം മുഴക്കി, ബഹളം വെച്ച് കളി കാണണം. അതിനായി കൊച്ചിയിലെ ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു വീട് തന്നെ പുതുതായി വാങ്ങി. 23 ലക്ഷം രൂപ മുടക്കി...

കൊച്ചിയിലെ മുണ്ടക്കമുഗളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന വീടാണ് 17 ഫുട്‌ബോള്‍ ആരാധകര്‍ ചേര്‍ന്ന് വാങ്ങിയത്. ലക്ഷ്യം ഒന്നുമാത്രം, എല്ലാ കൂട്ടുകാര്‍ക്കും ഒപ്പം ഇരുന്ന് കളി കാണണം. ലോകകപ്പ് ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ ലോകകപ്പ് മത്സരങ്ങള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനായി ഇവര്‍ സ്ഥലം അന്വേഷിച്ചു തുടങ്ങിയിരുന്നു എന്നാണ് 17 അംഗ സംഘത്തിലെ ഒരാളായ ഹാരിസ് പറയുന്നത്. പിഡബ്ല്യുഡി കോണ്‍ട്രാക്റ്ററാണ് ഹാരിസ്. 

ബ്രസീല്‍, അര്‍ജന്റീന, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് ടീമുകളുടെ ആരാധകരാണ് ഈ 17 പേരില്‍ കൂടുതലും. ഇനി വരുന്ന ലോകകപ്പുകളിലും ആഘോഷിക്കണം എന്നുറപ്പിച്ച് തന്നെയാണ് ഈ വീട് വാങ്ങിയത്. കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ ലോകകപ്പ് ആഘോഷിക്കുകയാണെന്നും ഇവര്‍ പറയുന്നു. 

32 ടീമുകളുടേയും പതാകകള്‍ ഈ വീട്ടില്‍ ഇവര്‍ ഉയര്‍ത്തി. ചുമരുകളില്‍ മെസി, നെയ്മര്‍, ക്രിസ്റ്റ്യാനോ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളും നിറയുന്നു. 50 ഇഞ്ച് ടിവിയാണ് വെച്ചിരിക്കുന്നത്. അര്‍ജന്റീന-സൗദി പോര് വന്ന ചൊവ്വാഴ്ചയും ഇവിടെ ആരവം നിറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗംഗാനദിയില്‍ കുളിച്ചതോടെ ജീവിതം മാറി, സസ്യാഹാരം ശീലമാക്കി: ഉപരാഷ്ട്രപതി

കേരളപ്പിറവി ദിനത്തില്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; 90,000ന് മുകളില്‍ തന്നെ

'ഒരു വ്യക്തിയെ മാത്രം കുറ്റപ്പെടുത്താനാകില്ല, നമുക്ക് എല്ലാവർക്കും അതിൽ പങ്കുണ്ട്'; കരൂർ ദുരന്തത്തിൽ അജിത്

300 കിലോ ഭാരം വഹിക്കാന്‍ ശേഷി, 500 കിലോമീറ്റര്‍ ദൂരപരിധി; ചരക്ക് ഡ്രോണുകള്‍ വികസിപ്പിക്കാന്‍ വ്യോമസേന

SCROLL FOR NEXT