മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്/ പിടിഐ 
Sports

'ഇന്ത്യക്ക് കൊടുത്തത് വേറെ പന്തോ? പരിശോധിക്കണം'- ഗുരുതര ആരോപണവുമായി മുന്‍ പാക് താരം

ഐസിസിയും ബിസിസിഐയും ഇന്ത്യക്ക് അനുകൂലമായി മത്സരം മാറാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ആരോപണമാണ് മുന്‍ താരം ഉന്നയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ താരം ഹസന്‍ റാസ. ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് സഖ്യമാണ് ഒന്‍പത് വിക്കറ്റുകള്‍ പങ്കിട്ടെടുത്ത് ശ്രീലങ്കയെ വെറും 55 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയത്. വിജയത്തിനു പിന്നാലെ ഗുരുതര ആരോപണങ്ങളാണ് മുന്‍ പാക് താരം ഉന്നയിച്ചത്. 

ഐസിസിയും ബിസിസിഐയും ഇന്ത്യക്ക് അനുകൂലമായി മത്സരം മാറാനുള്ള കാര്യങ്ങള്‍ ചെയ്യുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്ന വലിയ ആരോപണമാണ് മുന്‍ താരം ഉന്നയിക്കുന്നത്. പന്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം പറയുന്നു. 

'ഇന്ത്യ ബാറ്റിങിനു ഇറങ്ങുമ്പോള്‍ അവര്‍ നന്നായി ബാറ്റ് ചെയ്യുന്നു. അതേ പിച്ചില്‍ എതിര്‍ ടീം ബാറ്റിങിനു ഇറങ്ങുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അതു വരെ കാണാത്ത മികവ് പ്രകടിപ്പിക്കുന്നു. ഡിആര്‍എസുകളെല്ലാം ഏറിയ പങ്കും അവര്‍ക്ക് അനുകൂലമാകുന്നു.' 

'സിറാജും ഷമിയും പന്ത് സ്വിങ് ചെയ്യുന്ന രീതി നോക്കിയാല്‍ എതിര്‍ ടീം ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നേരെ എറിഞ്ഞ പന്ത് പോലെയല്ലെന്നു തോന്നുന്നു. സ്വിങ് ചെയ്യുന്നതിനായി ഒരു അധിക കോട്ടിങ് ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പന്തിലുണ്ട്. അതിനായി ഐസിസിയോ ബിസിസിഐയോ ഇന്ത്യക്ക് സവിശേഷ രീതിയിലുള്ള പന്ത് നല്‍കുണ്ടോയെന്നു സംശയമുണ്ട്. എന്തായാലും പന്ത് പരിശോധനയ്ക്ക് വിധേയമാക്കണം'- ഒരു ടെലിവിഷന്‍ ചര്‍ച്ചയിലാണ് ഏറെ വിവാദമായ പരാമര്‍ശങ്ങള്‍ ഹസന്‍ റാസ നടത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കട്ടിത്തൈര് വീട്ടിൽ തയാറാക്കാം

'കരുതലുള്ള ഭരണാധികാരിയുടെ കൃത്യമായ ഇടപെടല്‍, ഇത് ആഘോഷിക്കേണ്ട നേട്ടം'; മുരളി തുമ്മാരുകുടി

ഡിപ്ലോമക്കാർക്ക് റെയിൽവേയിൽ എന്‍ജിനീയർ ആകാം; 2569 ഒഴിവുകൾ,കേരളത്തിലും നിയമനം

'മാര്‍ക്കോ വീണു, ഇനി പ്രണവ് മോഹന്‍ലാലിന്റെ നാളുകള്‍'; ഡീയസ് ഈറെ ആദ്യ ദിവസം നേടിയത് കോടികള്‍

SCROLL FOR NEXT